കൊച്ചി: എറണാകുളത്തിന്റെ തീരദേശത്ത് മുഴുവനായും സംരക്ഷണ ഭിത്തി നിർമ്മിക്കുന്നതിനു പകരം, ചെല്ലാനം മുതൽ കണ്ണമാലി വരെ മാത്രമായി കടൽ ഭിത്തി നിർമ്മിച്ചത് കടലാക്രമണത്തെ തടയാൻ പരിഹാരമാകില്ലെന്ന് ഹൈബി ഈഡൻ എം.പി. കണ്ണമാലി മുതൽ ഫോർട്ട്‌കൊച്ചി വരെയും വൈപ്പിൻ എടവനക്കാട് ഭാഗങ്ങളിലും സംരക്ഷണ ഭിത്തി നിർമ്മിക്കുന്നതിനുള്ള ശ്രമങ്ങൾ സർക്കാർ നടത്തുന്നില്ല. കടലാക്രണം രൂക്ഷമാകുന്ന സമയത്ത് മുഖ്യചർച്ചാ വിഷയമായി മാറുന്ന കടൽ ഭിത്തി നിർമ്മാണം, പിന്നീടുണ്ടാകാറില്ല. ഈ സ്ഥിതി മാറണം. കേന്ദ്ര സഹായമാണ് വേണ്ടതെങ്കിലും സർക്കാരാണ് പദ്ധതി നിർദേശം തയാറാക്കി അംഗീകാരം നേടിയെടുക്കേണ്ടത്. എന്നാൽ സർക്കാർ അതിനു തയാറാകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |