മുംബയ്: കനത്ത മഴയിൽ മുംബയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം താറുമാറായി. 50 സർവീസുകൾ റദ്ദാക്കി. ഒട്ടേറെ സർവീസുകൾ വഴിതിരിച്ചുവിട്ടു. ട്രാക്കിൽ വെള്ളം കയറിയതോടെ ട്രെയിൻ സർവീസുകളും നിറുത്തിവച്ചു.
അഹമ്മദാബാദ്, ഹൈദരാബാദ്, ഇൻഡോർ വിമാനത്താവളങ്ങളിലേക്കാണ് സർവീസുകൾ വഴി തിരിച്ചുവിട്ടത്. വിമാനങ്ങൾ പുറപ്പെടുന്ന സമയത്തിലും മാറ്റമുണ്ടായി. യാത്രക്കാർ അതത് എയർലൈൻസിന്റെ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
വർളി, ബുന്തര ഭവൻ, കുർള ഈസ്റ്റ്, ദാദർ, വിദ്യാവിഹാർ റെയിൽവേ സ്റ്റേഷനുകളിൽ വെള്ളംകയറി. ട്രാക്കുകളിൽ മണ്ണ് മൂടിയതിനെത്തുടർന്ന് താനെയിൽട്രെയിൻ ഗതാഗതം നിറുത്തിവച്ചു.
പെയ്തിറങ്ങിയത്
300 മില്ലിമീറ്റർ
തിങ്കളാഴ്ച പുലർച്ചെ മുതൽ മുംബയിലും പരിസര പ്രദേശങ്ങളിലും ശക്തമായ മഴയാണ്. നാലു മണിക്കൂറിനിടെ നഗരത്തിൽ 300 മില്ലിമീറ്ററിലധികം മഴ രേഖപ്പെടുത്തി. മുംബയ്, താനെ, പാൽഘർ, കൊങ്കൺ മേഖലകളിൽ ഓറഞ്ച് അലർട്ടാണ്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടാണ്. ആൾക്കാർ അത്യാവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്ന് സംസ്ഥാന സർക്കാർ അഭ്യർത്ഥിച്ചു. വെള്ളപ്പൊക്ക മേഖലയിൽ ഇന്നലെ സ്കൂളുകൾക്ക് അവധി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |