SignIn
Kerala Kaumudi Online
Sunday, 20 October 2024 3.14 PM IST

 ബംഗാളിലെ വി.സി നിയമനം -- സെർച്ച് കമ്മിറ്റി വച്ച് സുപ്രീംകോടതി

Increase Font Size Decrease Font Size Print Page
p

ന്യൂഡൽഹി : പശ്ചിമ ബംഗാളിൽ ഗവർണർ - സർക്കാർ പോരിൽ അനിശ്ചിതത്വത്തിലായ 13 സർവകലാശാലകളിലെ വി.സി നിയമനത്തിൽ സുപ്രീംകോടതി ഇടപെടൽ. സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് യു.യു. ലളിത് അദ്ധ്യക്ഷനായി രണ്ടാഴ്ചയ്‌ക്കകം അഞ്ചംഗ സെർച്ച് കമ്മിറ്റി രൂപീകരിക്കും. സമിതി നിശ്ചയിക്കുന്ന പേരുകളിൽ എതിർപ്പുണ്ടെങ്കിൽ സുപ്രീംകോടതിയുടെ തീർപ്പാകും അന്തിമം.

ജസ്റ്രിസുമാരായ സൂര്യകാന്ത്, ഉജ്ജ്വൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ഗവർണർ സി.വി. ആനന്ദബോസും പ്രതികരിച്ചിട്ടില്ല.

കേരളത്തിലുൾപ്പെടെ വി.സി നിയമനത്തിൽ ഗവർണർ - സർക്കാർ പോര് രൂക്ഷമായി തുടരുമ്പോഴാണ് സുപ്രീംകോടതിയുടെ സുപ്രധാന ഇടപെടലെന്നത് ശ്രദ്ധേയമാണ്. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആറ് യൂണിവേഴ്സിറ്റികളിൽ വി.സി നിയമനത്തിന് സ്വന്തമായി സെർച്ച് കമ്മിറ്റിയുണ്ടാക്കി കഴിഞ്ഞയാഴ്ച ഉത്തരവിറക്കിയിരുന്നു.

മൂന്നുപേർ വീതം

ഉൾപ്പെട്ട പട്ടിക

 ഓരോ സർവകലാശാലയുടെയും വി.സി നിയമനത്തിനായി മൂന്നുപേരുടെ പട്ടിക സമിതി തയ്യാറാക്കി മുഖ്യമന്ത്രിക്ക് കൈമാറണം

 ഏതെങ്കിലും പേരിൽ മുഖ്യമന്ത്രിക്ക് വിയോജിപ്പുണ്ടെങ്കിൽ കാരണം രേഖാമൂലം വ്യക്തമാക്കി ചാൻസലറായ ഗവർണർക്ക് രണ്ടാഴ്ചയ്‌ക്കകം നൽകണം

 തനിക്ക് മുൻഗണനയുള്ള പേരുകൾ ക്രമത്തിലാക്കി ഗവർണർക്ക് നൽകാൻ മുഖ്യമന്ത്രിക്ക് അവകാശമുണ്ടാകും

 ഈപട്ടിക അംഗീകരിച്ച് ഗവർണർക്ക് നിയമനാംഗീകാരം നൽകാം. ഒരാഴ്ചയ്‌ക്കകം സർക്കാർ വിജ്ഞാപനമിറക്കണം

ശ്രീറാമിനും
നൂഹിനും മാറ്റം

തിരുവനന്തപുരം: സപ്ലൈകോ സി.എം.ഡി സ്ഥാനത്തുനിന്നു ശ്രീറാം വെങ്കിട്ടരാമനും ടൂറിസം ഡയറക്ടർ സ്ഥാനത്തുനിന്നു പി.ബി.നൂഹിനും മാറ്റം. നൂഹിനെ സപ്ലൈകോ സി.എം.ഡിയാക്കിയപ്പോൾ ശ്രീറാമിന് പുതിയ നിയമനം നൽകിയിട്ടില്ല.
കെ.ടി.ഡി.സി എം.ഡിയും ആരോഗ്യ-കുടുംബക്ഷേമ വകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറിയുമായ ശിഖ സുരേന്ദ്രനാണ് പുതിയ ടൂറിസം ഡയറക്ടർ. കെ.ടി.ഡി.സി എം.ഡി സ്ഥാനവും വഹിക്കും. എറണാകുളം ജില്ലാ വികസന കമ്മിഷണർ എം.എസ്.മാധവിക്കുട്ടിയെ ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയാക്കി.
ഫോർട്ട് കൊച്ചി സബ് കളക്ടർ കെ.മീരയ്‌ക്കാണ് എറണാകുളം ജില്ലാ വികസന കമ്മിഷണറുടെ അധികച്ചുമതല. കൊച്ചിൻ സ്‌മാർട്ട് മിഷൻ ലിമിറ്റഡ് സി.ഇ.ഒ ഷാജി വി.നായർക്ക് വൈറ്റില മൊബിലിറ്റി ഹബ് എം.ഡിയുടെ അധികച്ചുമതല നൽകി.

53 സി.ഐമാർക്ക് സ്ഥലംമാറ്റം

തിരുവനന്തപുരം: സംസ്ഥാന പൊലീസിലെ 53 ഇൻസ്പെക്ടർമാരെക്കൂടി സ്ഥലംമാറ്റി. പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സ്വന്തം ജില്ലകളിൽനിന്ന് മാറ്റപ്പെട്ടവരാണിവർ. 441 സി.ഐമാരെ കഴിഞ്ഞയാഴ്ച മാറ്റിയിരുന്നു.
തിരുവനന്തപുരം ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിയമിക്കപ്പെട്ടവർ ഇവരാണ്- ടി.കെ.മിഥുൻ- നെടുമങ്ങാട്, ജി.പ്രൈജു- പേരൂർക്കട, ജെ.ജിനേഷ്- പാങ്ങോട്, ജി.അജിത് കുമാർ- ട്രാഫിക് നോർത്ത്, കെ.ബിജുലാൽ- ക്രൈംബ്രാഞ്ച്, എം.ആർ പ്രസാദ്- ട്രാഫിക് സൗത്ത്, കെ.ശ്യാം- ബാലരാമപുരം, എസ്.സനൂജ്- ക്രൈംബ്രാഞ്ച്, ശ്രീകാന്ത്- സൈബർ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: BENGAL SC
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.