തിരുവനന്തപുരം: എസ്.എഫ്.ഐക്കെതിരായ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ നിലപാടിനെ പിന്തുണച്ച് പാർട്ടി മുഖപത്രമായ ജനയുഗം. 'വാതിൽപ്പഴുതിലൂടെ" എന്ന കോളത്തിലാണ് അവിഹിതം വിശുദ്ധമാക്കപ്പെടുമ്പോൾ എന്ന തലക്കെട്ടുള്ള ലേഖനമുള്ളത്.
പൊൻകുന്നം വർക്കിയുടെ ചെറുകഥയിലെ നായകനായ പീലാത്തോസ് അച്ചന്റെ അവിഹിതവുമായി ബന്ധപ്പെടുത്തിയാണ് ലേഖനം ആരംഭിക്കുന്നത്. ഇന്നും അവിഹിതത്തെ വിഹിതവും വിശുദ്ധവുമാക്കി നടക്കുന്നവരുടെ കാലമാണെന്നും ഇങ്ങനെ ചെയ്യുമ്പോഴാണ് കാര്യങ്ങൾ കൈവിടുന്നതെന്നും ലേഖനം പറയുന്നു.
കൊയിലാണ്ടി ഗുരുദേവ കോളേജിലെ പ്രിൻസിപ്പലിനെ മർദ്ദിച്ചതിന് പിന്നാലെ കാര്യവട്ടം ക്യാമ്പസിൽ കെ.എസ്.യു നേതാവിനെയും എസ്.എഫ്.ഐ ആക്രമിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ബിനോയ് വിശ്വം എസ്.എഫ്.ഐയെ വിമർശിച്ചത്. അദ്ദേഹത്തെ തള്ളി സി.പി.എം നേതാക്കളായ എ.കെ. ബാലൻ, എ.എ. റഹീം എന്നിവരും പ്രതികരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |