തിരുവനന്തപുരം : ആവാസ വ്യവസ്ഥയ്ക്ക് ദോഷകരമായതും കാലികപ്രധാന്യം നഷ്ടപ്പെട്ടതുമായ അക്കേഷ്യ, യൂക്കാലിമരങ്ങൾ, വാറ്റിൽ തുടങ്ങിയ ഏകവിള തോട്ടങ്ങൾ നീക്കം ചെയ്ത് സ്വാഭാവിക വനങ്ങങ്ങൾ വച്ചുപിടിപ്പിക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ നിയമസഭയെ അറിയിച്ചു.
27000 ഹെക്ടർ സ്ഥലത്തെ ഏകവിള തോട്ടങ്ങൾ 20 വർഷം കൊണ്ട് ഒഴിവാക്കി സ്വാഭാവിക വനമാക്കും.
ജൈവവൈവിധ്യത്തിന് ഭീഷണിയായ ലെന്റാന, മൈക്കേനിയ, സെന്ന തുടങ്ങിയ സസ്യങ്ങൾ ഒഴിവാക്കി തദ്ദേശീയ സസ്യങ്ങൾ വച്ചുപിടിപ്പിക്കുന്ന പദ്ധതി നടപ്പാക്കി വരുകയാണ്. സംസ്ഥാനത്തെ ആകെ വനപ്രദേശം 11,531.139 ച.കി.മീറ്ററാണ്. അതിൽ സംരക്ഷിതപ്രദേശങ്ങളുടെ വിസ്തൃതി 6442.737 ച.കി.മീ. പരിരക്ഷിത പ്രദേശമായി പരിപാലിക്കപ്പെടുന്ന വനമേഖലയുടെ വിസ്തൃതി 3066.184 ച.കി.മീറ്റർ. ശോഷണം സംഭവിച്ച വനങ്ങളുടെ സംരക്ഷണത്തിന് പദ്ധതികൾ നടപ്പാക്കും. കാവ് സംരക്ഷണത്തിൽ ഉദാസീനത പാടില്ല. 40 വർഷം കഴിഞ്ഞ തേക്ക് തോട്ടങ്ങൾ മുറിച്ചുമാറ്റി സ്വാഭാവിക വനവത്കരണം നടത്തും.
കാട്ടാനങ്ങളുടെ എണ്ണത്തിൽ അനിയന്ത്രിത വർദ്ധനയുണ്ടായിട്ടില്ല. ആക്രമണകാരികളായ ആനകളെ മെരുക്കി നാട്ടാനയാക്കുന്നത് പടിപടിയായി മാത്രമേ നടപ്പാക്കാനാവൂ. എട്ട് വർഷത്തിനിടയിൽ ചരിഞ്ഞ ആനകളിൽ 251 എണ്ണം അഞ്ചുവയസിന് താഴെയുള്ളവയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |