ടെൽ അവീവ്: തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ അഭയാർത്ഥികൾ കഴിഞ്ഞിരുന്ന സ്‌കൂളിന് നേരെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. നാല് ദിവസത്തിനിടെ ഇത് നാലാം തവണയാണ് അഭയാർത്ഥികളെ പാർപ്പിച്ചിട്ടുള്ള സ്‌കൂളിനെ ഇസ്രയേൽ ലക്ഷ്യമാക്കുന്നത്.
ഇതിനിടെ, ഗാസ സിറ്റിയിലുള്ള മുഴുവൻ ജനങ്ങളും എത്രയും വേഗം മദ്ധ്യ ഗാസയിലേക്കോ, തെക്കൻ ഗാസയിലേക്കോ ഒഴിയണമെന്ന് ഇസ്രയേൽ മുന്നറിയിപ്പ് നൽകി. മേഖലയിൽ ഇസ്രയേൽ വീണ്ടും ആക്രമണം വ്യാപിപ്പിക്കുന്ന പശ്ചാത്തലത്തിലാണ് നീക്കം. ഏകദേശം 2,50,000 പേരാണ് ഗാസ സിറ്റിയിലുള്ളത്.
ഒക്ടോബറിൽ യുദ്ധം തുടങ്ങിയത് മുതൽ ഗാസയിലെ 60 ശതമാനം ഹമാസ് തീവ്രവാദികൾ കൊല്ലപ്പെടുകയോ പരിക്കേൽക്കപ്പെടുകയോ ചെയ്തെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് അവകാശപ്പെട്ടു. 38,200ലേറെ പേരാണ് ഇതുവരെ ഗാസയിൽ കൊല്ലപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |