ന്യൂഡൽഹി : അനധികൃത സ്വത്ത് സമ്പാദിച്ചെന്ന സി.ബി.ഐ കേസ് റദ്ദാക്കണമെന്ന കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. ശിവകുമാറിനെതിരെ അന്വേഷണം നടത്താൻ മുൻ ബി.ജെ.പി സർക്കാർ സി.ബി.ഐക്ക് നൽകിയ അനുമതി കോൺഗ്രസ് സർക്കാർ അധികാരമേറ്റതിന് പിന്നാലെ പിൻവലിച്ചിരുന്നു. പിന്നാലെ, കേസ് റദ്ദാക്കണമെന്ന് ശിവകുമാർ സുപ്രീംകോടതിയിൽ ഹർജി നൽകി. എന്നാൽ അന്വേഷണത്തിൽ ഇടപെടാനാകില്ലെന്ന് ജസ്റ്റിസുമാരായ ബേല എം. ത്രിവേദി, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ച് നിലപാടെടുത്തു. ശിവകുമാറിൽ നിന്ന് 41 ലക്ഷം പിടിച്ചെടുത്തെന്ന് ആരോപണമുണ്ടെന്നും വ്യക്തമാക്കി.
സി.ബി.ഐ അന്വേഷണാനുമതി കർണാടക ഹൈക്കോടതി നേരത്തേ സ്റ്റേ ചെയ്‌തിരുന്നു. ഇത് കേട്ടുകേൾവിയില്ലാത്ത നടപടിയാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |