പാരീസ് : യൂറോ കപ്പിന് പിന്നാലെ ഫ്രഞ്ച് ഫോർവേഡ് ഒളിവർ ജിറൂദും അന്താരാഷ്ട്ര ഫുട്ബാളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഫ്രാൻസിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയിട്ടുള്ള ജിറൂദ് യൂറോ കപ്പിൽ സ്പെയ്‌നിന് എതിരായ സെമിഫൈനലിൽ കളിക്കാനിറങ്ങിയിരുന്നു.137 മത്സരങ്ങളിൽ നിന്ന് 57 ഗോളുകളാണ് ജിറൂദ് നേടിയിട്ടുള്ളത്. ഹ്യൂഗോ ലോറിസിനും ലിലിയൻ തുറാമിനും ശേഷം ഫ്രാൻസിന് വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമാണ് ജിറൂദ്. 37കാരനായ ജിറൂദ് 24-ാം വയസിലാണ് ഫ്രഞ്ച് ടീമിൽ അരങ്ങേറ്റം കുറിച്ചത്. ഇംഗ്ളീഷ് ക്ളബുകളായ ആഴ്സനലിനും ചെൽസിക്കും ഇറ്റാലിയൻ ക്ളബ് എ.സി മിലാനും കളിച്ചിട്ടുള്ള ജിറൂദ് അമേരിക്കൻ ക്ളബ് ലോസാഞ്ചലസ് എഫ്.സിയിൽ ചേരുമെന്ന് നേരത്തേ അറിയിച്ചിരുന്നു.
2018ൽ ലോകകപ്പും 2021ൽ യുവേഫ നേഷൻസ് ലീഗും നേടിയ ഫ്രഞ്ച് ടീമുകളിൽ അംഗമായിരുന്നു. 2016 യൂറോ കപ്പിലും 2022 ലോകകപ്പിലും റണ്ണർഅപ്പായ ഫ്രഞ്ച് ടീമിന്റേയും ഭാഗമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |