തിരുവനന്തപുരം: മാലിന്യം നീക്കുന്നതിനിടെ അപകടത്തിൽ മരിച്ച ജോയിയുടെ കുടുംബത്തിന് ഉചിതമായ നഷ്ടപരിഹാരം അനുവദിക്കണമെന്ന് സംസ്ഥാനത്തെ റെയിൽവേ ചുമതലയുള്ള മന്ത്രി വി. അബ്ദുറഹ്മാൻ റെയിൽവേയോട് ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് കേന്ദ്ര റെയിൽവേ മന്ത്രിയ്ക്ക് കത്തെഴുതി. സംസ്ഥാനത്തെ റെയിൽവേ ഭൂമികളിലുള്ള മാലിന്യ നിർമ്മാർജ്ജനത്തിനും ഓടകൾ വൃത്തിയാക്കുന്നതിനും ഫലപ്രദമായ സ്ഥിരം സംവിധാനം ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.
മഴക്കാലത്തെ കെടുതികൾ ഒഴിവാക്കാൻ മാലിന്യം നീക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം കോർപ്പറേഷൻ റെയിൽവേയ്ക്ക് നിരവധി തവണ കത്ത് നൽകിയതാണ്. എന്നാൽ, മഴ തുടങ്ങിയ ശേഷം മാത്രമാണ് പ്രവൃത്തികൾ ആരംഭിച്ചത്. ഈ സമയം കനാലിൽ മഴവെള്ളവും മറ്റും കെട്ടിക്കിടന്നതാണ് ജോയിയുടെ മരണത്തിലേക്ക് നയിച്ച അപകടത്തിനു കാരണം. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ റെയിൽവേയുടെ ഭാഗത്തുനിന്ന് ആവശ്യമായ നടപടികൾ ഉണ്ടാകണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |