തൊടുപുഴ: വിദേശജോലി തരപ്പെടുത്തിക്കൊടുക്കുന്നതിന് പലരിൽനിന്നായി നാല്കോടിയിലേറെ തട്ടിയെടുത്ത സംഘത്തിനെതിരെ പരാതിപ്രളയം. നൂറ്റി മുപ്പതിലേറെപ്പേരാണ് സംഘടിച്ച് നിയമനടപടികൾ ഉൾപ്പടെയുള്ള കാര്യങ്ങൾക്കായി രംഗത്തെത്തിയിരിക്കുന്നത്.
കരിങ്കുന്നവും പാലായും കേന്ദ്രീകരിച്ചാണ് തട്ടിപ്പു സംഘം പ്രവർത്തിച്ചു വരുന്നത്. വിദേശത്ത് ഒരു ലക്ഷം രൂപ മുതൽ മൂന്നരലക്ഷം വരെ ശമ്പളം ലഭിക്കുമെന്നാണ് വാഗ്ദാനം. ജോലി ലഭിക്കുന്നതിനായി ആദ്യ ഗഡുവായി ഓരോരുത്തരിൽ നിന്നുമായി അര ലക്ഷം മുതൽ 5 ലക്ഷം വരെയാണ് വാങ്ങിയതായി പരാതി ഉയർന്നത്. കരിങ്കുന്നത്തെ ഒരു പൊതുപ്രവർത്തകനും കണ്ണൂരിൽനിന്നും പാലയിൽ താമസമാക്കിയ വ്യക്തിയും ചേർന്നുള്ള കൂട്ടുകച്ചവടമാണ് ഉദ്യോഗാർത്ഥികളെ പെരുവഴിയിലാക്കിയത്. കോട്ടയം ഇടുക്കി, എറണാകുളം ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മനു, രാജേഷ് എന്നീ രണ്ട്പർക്കെതിരെ പ്രാഥമിക അന്വേഷണം ആരംഭിച്ചു.മെച്ചപ്പെട്ട ശമ്പളം ലഭിക്കുന്ന ഇസ്രായേൽ, കാനഡ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളിലേക്ക് പോകേണ്ടവർക്ക് 18 ലക്ഷം രൂപയാണ് ചിലവ് വരിക. അതിൽ നിശ്ചിത തുക കഴിഞ്ഞ് ബാക്കി തുക ലോൺ ആയി ഇവർ തന്നെ നല്കുന്നു എന്നതാണ് പലരും തട്ടിപ്പിൽ വീഴാനുള്ള പ്രധാനകാരണം.
പ്രൊസസിംഗ് നടപടിക്രമങ്ങൾക്ക് ശേഷം വർക്ക് മെമ്മോ പോലുള്ള ഓരോ രാജ്യത്തിലും ഉള്ള കമ്പനികളുടെ കത്തുകൾ ഇരകൾക്ക് നല്കുന്നു. അപ്പോൾ പൂർണ്ണ വിശ്വാസത്തിലെത്തുന്നവർ ബാക്കി കൊടുക്കുവാനുള്ള തുകയും കൊടുത്തു തീർക്കുന്നു.
ഇതിനുള്ളിൽ ഇരകളിൽ പലർക്കും ഓരോ രാജ്യത്തിന്റെ എംബസികളിലേക്ക് മറ്റ് നടപടിക്രമങ്ങൾ ചെയ്യുന്നതിനായി എത്താൻ വേണ്ട ദിവസവും മറ്റും അറിയിച്ച് കത്തുകളും നല്കുന്നു.പിന്നീട് ഫോൺ എടുക്കില്ല.തട്ടിപ്പ് നടത്തിയവർ വാഗമൺ, മൂന്നാർ എന്നിവിടങ്ങളിൽ റിസോർട്ടുകളും നടത്തുന്നതായി ആക്ഷൻ കൗൺസിൽ ഭാരവാഹികളായ പി.പി. അനിൽകുമാർ, ഡേവീസ് ,ഹാരീസ് കെ.എച്ച്., മനു വി.സി, പി. സജീവ്, ലാലി ജോൺ, ലതീഷ് രവി, ശ്യാം ചന്ദ്രൻ എന്നിവർ പറഞ്ഞു.
"ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷൻ മാർച്ച് അടക്കം ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനും അതിന്റെ മുന്നോടിയായി 21ന് തൊടുപുഴ വിപുലമായ കൺവെൻഷൻ നടത്താനും തീരുമാനിച്ചിട്ടുണ്ട്.
പി.പി. അനിൽകുമാർ (ജനറൽ കൺവീനർ )
ഡേവീസ് ( ചെയർമാൻ)
ഹാരീസ് കെ.എച്ച്. ( ട്രഷറർ)
പ്രോസ്സസിംഗ്
ഇങ്ങനെ
ആദ്യപടിയായി പി.സി.സി (പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്) തട്ടിപ്പു സംഘം തന്നെ മുൻകൈയെടുത്ത് ചെയ്യും. പെലീസ് സ്റ്റേഷനിൽ നിന്നും ബന്ധപ്പെട്ട ഉദ്യോഗാർത്ഥികളെ വിളിച്ച് വിവരം തിരക്കി പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വരുന്നതോടെ ഇരകൾ 75 ശതമാനവും വശത്താകും. അടുത്ത ഘട്ടം മെഡിക്കൽ എടുക്കാൻ പോകുക എന്നതാണ്തിരുവനന്തപുരത്തെ ചില വലിയ ആശുപത്രികളിലേക്ക് ഇവരെ പറഞ്ഞു വിടുന്ന രീതിയാണ് സംഘത്തിനുള്ളത്. മെഡിക്കൽ കഴിഞ്ഞ് അവർ കുറെ റിപ്പോർട്ടുകൾ കൊടുത്തു വിടുന്നു. മറ്റ് നടപടിക്രമങ്ങൾ അവിടുന്നു തന്നെ ചെയ്യുന്നുവെന്ന് ധരിപ്പിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |