പുനലൂർ: ശാസ്താംകോണം 10-ാം നമ്പർ അങ്കണവാടിക്ക് മുന്നിലെ കൽക്കെട്ടിൽ നിന്ന് രാത്രിയിൽ പെരുമ്പാമ്പിനെ പിടികൂടി.
അങ്കണവാടിയിലെ ഹെൽപ്പറാണ് കൽക്കെട്ടിൽ പെരുമ്പാമ്പിനെ പകൽ നേരം കണ്ടത്. തുടർന്ന് നാട്ടുകാരെയും വാർഡ് കൗൺസിലറയെും വിവരം അറിയിച്ചു. പിന്നീട് പാമ്പ് പിടിത്തക്കാർ എത്തി പിടികൂടുകയായിരുന്നു.
സമീപത്തെ സ്വകാര്യ പുരയിടത്തിലെ കാട്ടിൽ നിന്ന് പെരുമ്പാമ്പ് ഇറങ്ങുന്നത് പതിവായതോടെ അങ്കണവാടി കുഞ്ഞുങ്ങളുടെ രക്ഷിതാക്കളും അദ്ധ്യാപകരും പരിഭ്രാന്തിയിലാണ്. കാടും പടർപ്പും നീക്കം ചെയ്യണമെന്ന് വാർഡ് കൗൺസിലർ ഉടമയെ അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ല. അങ്കണവാടിയിലേക്ക് വളർന്നിറങ്ങുന്ന വള്ളികൾ അദ്ധ്യാപികയും ഹെൽപ്പറും ചേർന്ന് നീക്കം ചെയ്തിരുന്നു. ഇഴ ജന്തുക്കളെ ഭയന്നാണ് എല്ലാ ദിവസവും അങ്കണവാടി തുറക്കുന്നതെന്ന് ഇരുവരും പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |