SignIn
Kerala Kaumudi Online
Monday, 22 July 2024 4.52 AM IST

നിപ കവർന്നത് 21 ജീവനുകൾ

g

നിപ ബാധിച്ച് ഇതുവരെ മരണത്തിന് കീഴടങ്ങിയത് 21 പേർ. കോഴിക്കോട് മെഡി.കോളേജിൽ ചികിത്സയിലായിരുന്ന മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ പതിനാലുകാരനാണ് അവസാനമായി മരിച്ചത്. ഇതുവരെയുള്ള 20 മരണങ്ങളും സംഭവിച്ചത് കോഴിക്കോട് ജില്ലയിൽ. 2018ൽ 17 മരണവും 2021ൽ ഒന്നും, 2023ൽ രണ്ടുപേരും മരിച്ചു. പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തിലെ സൂപ്പിക്കടയിൽ വളച്ചുകെട്ടി വീട്ടിൽ മുഹമ്മദ് സാബിത്താണ് ആദ്യ ഇര. സാബിത്തിനെ ചികിത്സിച്ചിരുന്ന നഴ്സ് ലിനിയുടെ മരണം നാടിനെ സങ്കടക്കടലിലാഴ്ത്തുന്നതായിരുന്നു. നിപയുടെ വഴികളടച്ച് കർശന സുരക്ഷയുമായി സർക്കാരും ഡോക്ടർമാരും അതീവ ജാഗ്രതയുമായിരിക്കുമ്പോഴാണ് ഒട്ടും നിനക്കാതെയുള്ള പുതിയ വരവ്.

നാൾ വഴി

2018 മേയ് 5- പേരാമ്പ്ര സൂപ്പിക്കട സ്വദേശി മുഹമ്മദ് സാബിത്തിന്റെ മരണം

2018 മേയ് 18- സാബിത്തിന്റെ സഹോദരൻ സാലിഹിന്റെ മരണം

2018 മേയ് 19- സാലിഹിന് നിപ സ്ഥിരീകരിച്ചു

2018 മേയ് 21- നഴ്സ് ലിനിയുടെ മരണം

2018 ജൂലായ് 1- കോഴിക്കോട് നിപ മുക്തമെന്ന് പ്രഖ്യാപനം

2021 സെപ്തംബർ 4- ചാത്തമംഗലം സ്വദേശിക്ക് നിപ സ്ഥിരീകരിച്ചു

2021 സെപ്തംബർ 5- നിപ സ്ഥിരീകരിച്ച മുഹമ്മദ് ഹാഷിം മരിച്ചു

2023 ആഗസ്റ്റ് 30- മരുതോങ്കര സ്വദേശി മുഹമ്മദലിയുടെ മരണം

2023 സെപ്തംബർ 11- ആയഞ്ചേരി സ്വദേശി ഹാരിസിന്റെ മരണം

2023 സെപ്തംബർ 12- ഹാരിസിനും മുഹമ്മദലിക്കും നിപ സ്ഥിരീകരിച്ചു

2024 ജൂലായ് 21- മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ പതിനഞ്ചുകാരന്റെ മരണം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: K
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.