വെമ്പായം: മന്ത്രവാദത്തിനൊപ്പം മയക്കുമരുന്ന് കച്ചവടവും നടത്തിയ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. വട്ടപ്പാറ വേറ്റിനാട് മാതുശേരി വീട്ടിൽ സുരേന്ദ്രനെ (54) യാണ് ഡാൻസാഫ് ടീമും വട്ടപ്പാറ പൊലിസും ചേർന്ന് അറസ്റ്റ് ചെയ്തത്. വട്ടപ്പാറ, കന്യാകുളങ്ങര പ്രദേശങ്ങളിലെ സ്‌കൂൾ കുട്ടികളെയും യുവാക്കളെയും കേന്ദ്രീകരിച്ച് ലഹരി ഉത്പന്നങ്ങൾ വിൽക്കുമായിരുന്ന ഇയാൾ വേറ്റിനാട് മന്ത്രവാദത്തിനായി ഒരു അമ്പലവും സ്ഥാപിച്ചരുന്നു. ഇതിന്റെ മറവിലായിരുന്നു ലഹരി വില്പന. വിദ്യാർത്ഥികൾക്ക് ലഹരിവസ്തുക്കൾ വിൽക്കുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സുരേന്ദ്രനെ പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു. കഴിഞ്ഞദിവസം ഇയാളെ കസ്റ്റഡിയിലെടുത്ത പൊലീസ് വീടിന് പിന്നിൽ ഒളിപ്പിച്ചിരുന്ന 200 ഗ്രാം കഞ്ചാവും 2.06 ഗ്രാം എം.ഡി.എം.എയും കണ്ടെടുത്തു. റൂറൽ എസ്.പി കിരൺ നാരായണിന്റെ നിർദ്ദേശപ്രകാരം നെടുമങ്ങാട് ഡിവൈ.എസ്.പി കെ.എസ്. അരുണിന്റ നേതൃത്വത്തിൽ ഡാൻസാഫ് ടീമും വെഞ്ഞാറമൂട് സി.ഐ ശ്രീജിത്ത്, എസ്.ഐ ബിനിമോൾ, സുനിൽകുമാർ, സി.പി.ഒ റെജി, ഷാഡോ പൊലീസ് ഉദ്യോഗസ്ഥരായ സജുകുമാർ, സതികുമാർ, ഉമേഷ്, അനൂപ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |