SignIn
Kerala Kaumudi Online
Wednesday, 04 September 2024 11.42 PM IST

ഡൽഹി മദ്യനയക്കേസ്; അരവിന്ദ് കേജ്‌രിവാളിനെതിരായ കുറ്റപത്രം സിബിഐ സമർപ്പിച്ചു

Increase Font Size Decrease Font Size Print Page
arvind-kejriwal

ന്യൂഡൽഹി: മദ്യനയക്കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെതിരെ സിബിഐ റോസ് അവന്യു കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. മദ്യനയക്കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റും (ഇ‌ഡി) കഴിഞ്ഞ മേയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു.

മദ്യനയക്കേസിലെ മുഖ്യ സൂത്രധാരിൽ ഒരാളായാണ് കേജ്‌രിവാളിനെ സിബിഐ കുറ്റപത്രത്തിൽ പറയുന്നത്. ആം ആദ്‌മി പാർട്ടിയുടെ മീഡിയ വിഭാഗം മേധാവിയും കേജ്‌രിവാളിന്റെ അടുത്ത അനുയായിയുമായ വിജയ് നായർക്ക് മദ്യ നിർമാതാക്കളുമായും വ്യാപാരികളുമായും ബന്ധമുണ്ടായിരുന്നു. മുൻ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ മദ്യനയവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾക്ക് കേജ്‌രിവാൾ മുൻകൂർ അംഗീകാരം നൽകിയതായും കുറ്റപത്രത്തിലുണ്ട്. മദ്യനയക്കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മാർച്ച് 21നാണ് അരവിന്ദ് കേജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. സുപ്രീം കോട‌തി അദ്ദേഹത്തിന് ഇടക്കാല ജാമ്യം അനുവദിച്ചെങ്കിലും സമാനകേസിൽ സിബിഐ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു.

മദ്യനയക്കേസിലെ സിബിഐ അറസ്റ്റ് ജയിലിൽ തളച്ചിടാനാണെന്നാണ് അരവിന്ദ് കേജ്‌രിവാൾ ഡൽഹി ഹൈക്കോടതിയിൽ ആരോപിച്ചത്. ഇഡി കേസിൽ ഇടക്കാല ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്ന സാഹചര്യം ഇല്ലാതാക്കാൻ മുൻകരുതലെന്ന മട്ടിൽ 'ഇൻഷ്വറൻസ്' അറസ്റ്റ് സിബിഐ രേഖപ്പെടുത്തുകയായിരുന്നു. ജാമ്യം ലഭിച്ചാൽ കേജ്‌രിവാൾ വിദേശത്തേക്ക് കടക്കുന്ന സാഹചര്യമില്ല. തെളിവുകൾ നശിപ്പിക്കാൻ പോകുന്നില്ല. അന്വേഷണവുമായി സഹകരിക്കുമെന്നും കേജ്‌രിവാളിന്റെ അഭിഭാഷകൻ അഭിഷേക് സിംഗ്‌വി കോടതിയെ അറിയിച്ചു. എന്നാൽ ആരോപണങ്ങൾ സിബിഐയുടെ അഭിഭാഷകൻ ഡിപി സിംഗ് നിഷേധിച്ചു. കേജ്‌രിവാളിന്റെ മൊഴി വിലയിരുത്തിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്താൻ തീരുമാനിച്ചതെന്നായിരുന്നു സിബിഐയുടെ വിശദീകരണം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS, LIQOUR POLICY CASE, ARVIND KEJRIWAL, CBI, CHARGESHEET
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.