ചെന്നൈ: ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അനുരണങ്ങൾ തമിഴ്സിനിമയിലും. സിനിമാ മേഖലയിലെ ലൈംഗിക അതിക്രമ പരാതികൾ അന്വേഷിക്കാൻ തമിഴ് സിനിമാതാരങ്ങളുടെ സംഘടനയായ നടികർ സംഘം ആഭ്യന്തര പരിഹാര സമിതി രൂപീകരിച്ചു. കുറ്റക്കാരെന്ന് കണ്ടെത്തിയാൽ അവരെ തമിഴ് സിനിമയിൽ നിന്ന് അഞ്ചു വർഷം വിലക്കേർപ്പെടുത്തും. ഇത്തരം അതിക്രമങ്ങൾ ഉണ്ടായാൽ ആദ്യം പരാതി നൽകേണ്ടത് സംഘടനയ്ത്താണെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. ഇക്കാര്യം മാദ്ധ്യമങ്ങളെ അറിയിക്കരുതെന്നും നിർദ്ദേശമുണ്ട്. പരാതികൾ അറിയിക്കാൻ പ്രത്യേക ഇ മെയിലും ഫോൺ നമ്പരും ഏർപ്പെടുത്തി. ഇരകൾക്ക് നിയമപോരാട്ടത്തിനുള്ള സഹായം നടികർ സംഘം നൽകും. നടിമാരായ സുഹാസിനി, ഖുഷ്ബു, രോഹിണി തുടങ്ങിയവർ പങ്കെടുത്ത യോഗം ആണ് സർക്കുലർ തയ്യാറാക്കിയത്.
നടികർ സംഘം ജനറൽ സെക്രട്ടറി വിശാൽ. പ്രസിഡന്റ് നാസർ, ട്രഷറർ കാർത്തി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഇന്ന് യോഗം ചേർന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |