SignIn
Kerala Kaumudi Online
Friday, 06 September 2024 11.37 AM IST

ഏപ്രിൽ-ജൂൺ കാലയളവ്, സ്വർണ വില്പനയിൽ അഞ്ച് ശതമാനം ഇടിവ്

Increase Font Size Decrease Font Size Print Page
gold-prize

കൊച്ചി: ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മൂന്ന് മാസത്തിൽ ഇന്ത്യയിലെ സ്വർണ ഉപഭോഗം അഞ്ച് ശതമാനം ഇടിഞ്ഞ് 149.7 ടണ്ണിലെത്തിയെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ വ്യക്തമാക്കി. വില കുത്തനെ കൂടിയതാണ് ഉപഭോക്താക്കളെ സ്വർണ വിപണിയിൽ നിന്ന് അകറ്റിയത്. കഴിഞ്ഞ വർഷം ഇതേകാലയളവിൽ ഉപഭോഗം 158.1 ടണ്ണായിരുന്നു. അതേസമയം സ്വർണത്തിന്റെ ഇക്കാലയളവിലെ വില്പന മൂല്യം 14.5 ശതമാനം ഉയർന്ന് 93,850 കോടി രൂപയിലെത്തി. മുൻവർഷം ഇതേകാലയളവിൽ 82,530 കോടി രൂപയുടെ വില്പനയാണ് നേടിയത്. ജൂൺ 30 വരെയുള്ള കാലയളവിൽ സ്വർണ വില മുൻവർഷത്തേക്കാൾ 18 ശതമാനം ഉയർന്ന് ഔൺസിന് 2,338 ഡോളറിലെത്തിയിരുന്നു.

സ്വർണാഭരണങ്ങളുടെ വില്പന 17 ശതമാനം കുറഞ്ഞ് 107 ടണ്ണിലെത്തി. ഉയർന്ന വിലയോടൊപ്പം തിരഞ്ഞെടുപ്പ് കാലവും ഉത്തരേന്ത്യയിലെ ഉഷ്‌ണക്കാറ്റും വില്പനയെ പ്രതികൂലമായി ബാധിച്ചെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ പറയുന്നു. അക്ഷയതൃതീയ, ഗുഡി പഡ്‌വ കാലയളവിൽ വിപണിയിൽ ഉണർവുണ്ടായെങ്കിലും കാര്യമായി ഗുണമുണ്ടായില്ല. അതേസമയം നിക്ഷേപമെന്ന നിലയിൽ സ്വർണം വാങ്ങുന്നതിൽ 46 ശതമാനം വർദ്ധനയുണ്ടായി.

വിപണി ഉണരുന്നു

കേന്ദ്ര ബഡ്‌ജറ്റിൽ ഇറക്കുമതി ചുങ്കം 15 ശതമാനത്തിൽ നിന്ന് ആറ് ശതമാനമായി കുറച്ചതോടെ സ്വർണാഭരണ വിപണിയിൽ മികച്ച ഉണർവാണ് ദൃശ്യമാകുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിലെ ജുവലറി രംഗത്ത് വില്പനയിൽ 40 ശതമാനം വരെ വർദ്ധനയുണ്ടെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ട്രഷറർ അഡ്വ. എസ്. അബ്‌ദുൽ നാസർ പറയുന്നു. ജി.എസ്.ടി മൂന്ന് ശതമാനത്തിൽ നിന്നും ഒരു ശതമാനമായി കുറച്ചാൽ കള്ളക്കടത്തും സമാന്തര വ്യാപാരവും പൂർണമായും ഒഴിവാകുമെന്നും അദ്ദേഹം പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: BUSINESS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.