SignIn
Kerala Kaumudi Online
Sunday, 20 October 2024 7.51 AM IST

മാർകൂറിലോസിന്റെ പണം തട്ടിയ കേസ്: അന്വേഷണം ഡൽഹിയിലേക്ക്

Increase Font Size Decrease Font Size Print Page
p

പത്തനംതിട്ട: മലങ്കര യാക്കോബായ സുറിയാനി സഭ നിരണം ഭദ്രാസനം മുൻ മെത്രാപ്പൊലീത്ത ഗീവർഗീസ് മാർകൂറിലോസിന്റെ അക്കൗണ്ടിൽ നിന്ന് 15,01186 രൂപ ഓൺലൈനിലൂടെ തട്ടിയെടുത്തവർക്കായുള്ള അന്വേഷണം ഡൽഹിയിലേക്ക്. കീഴ്‌വായ് പൂര് പൊലീസ് ഇൻസ്‌പെക്ടർ വിപിൻ ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അടുത്തദിവസം ഡൽഹിക്ക് പോകും. സി.ബി.ഐ ഉദ്യോഗസ്ഥനാണെന്ന് പരിയപ്പെടുത്തിയ നരേഷ് ഗോയൽ എന്നയാളാണ് പണം തട്ടിയത്.

ഇക്കഴിഞ്ഞ മൂന്നിന് കുറിലോസിന്റെ മല്ലപ്പള്ളി ഫെഡറൽ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഡൽഹിയിലുള്ള യെസ് ബാങ്ക് അക്കൗണ്ടിലേക്ക് 13,31,186 രൂപയും അഞ്ചിന് സുഹൃത്തിന്റെ മാവേലിക്കര ഫെഡറൽ ബാങ്ക് അക്കൗണ്ടിൽ നിന്ന് ജയ്‌പൂർ ഐ ഒ.ബി അക്കൗണ്ടിലേക്ക് 1,70,000 രൂപയും അയപ്പിച്ചു. കള്ളപ്പണ ഇടപാടിൽ കുറിലോസിന്റെ അക്കൗണ്ട് ബന്ധിക്കപ്പെട്ടിട്ടുണ്ടെന്നും രണ്ടുദിവസം വെർച്വൽ കസ്റ്റഡിയിലാണെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്. സി.ബി.ഐ, സുപ്രീംകോടതി എന്നിവയുടെ എംബ്ലം പതിപ്പിച്ച ഉത്തരവുകളും വാട്‌സ്ആപ്പിലൂടെ കൈമാറിയിരുന്നു.

സൈബർ പൊലീസിന്റെ നിർദ്ദേശത്തെ തുടർന്ന് യെസ് ബാങ്കിന്റെ ഡൽഹിയിലും ഐ.ഒ.ബിയുടെ ജയ്‌പൂരിലുമുള്ള തട്ടിപ്പുകാരുടെ അക്കൗണ്ടുകൾ മരവിപ്പിച്ചു. 8937011759, 8958268313 നമ്പരുകളിൽ നിന്ന് തട്ടിപ്പുകാർ മാർകൂറിലോസിനെ വീഡിയോ കോൾ വിളിച്ചിരുന്നു.

കള്ളപ്പണ ഇടപാടിൽ ബന്ധമുണ്ടെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് ഗീവർഗീസ് മാർകൂറിലോസ് പറഞ്ഞു. വിരമിക്കൽ ആനുകൂല്യമടക്കമുള്ള തുകയാണ് തട്ടിപ്പുകാർ കൈക്കലാക്കിയത്. കള്ളപ്പണ കേസിലെ നടപടിയൊഴിവാക്കാൻ പണം നൽകിയെന്ന പ്രചാരണം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

മെഡിസെപ് പ്രീമിയം കുടിശികയ്ക്ക് ഓപ്ഷൻ

തിരുവനന്തപുരം: മെഡിസെപ് പ്രീമിയം കുടിശികയ്ക്ക് ഓപ്ഷൻ അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. 2022 ജൂലായ് ഒന്നിനുശേഷം അംഗമാകുന്നവരും മുൻകാലയളവിലെ പ്രീമിയം കുടിശിക അടയ്ക്കണമെന്നാണ് വ്യവസ്ഥ. അതായത് 2023 ജൂലായിലോ 2024 ജൂലായിലോ മെഡിസെപിൽ ചേർന്നാലും അവർ മുൻവർഷങ്ങളിലെ വാർഷിക പ്രീമിയമായ 6000 രൂപാവീതം നൽകേണ്ടിവരും. ഇതിനെതിരെ സർവീസ് സംഘടനകൾ പരാതിപ്പെട്ട സാഹചര്യത്തിലാണ് ഓപ്ഷൻ നൽകാനുള്ള തീരുമാനം. ഓപ്ഷൻ എടുത്ത് കുടിശികയിൽ നിന്ന് ഒഴിവാകണമെങ്കിൽ അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് ഉൾപ്പെടെയുള്ള ഗുരുതര അസുഖങ്ങൾക്കുള്ള ചികിത്സാ സഹായം തനിക്കും കുടുംബത്തിനും വേണ്ടെന്ന സമ്മതപത്രവും 2022 ജൂലായ് മുതൽ ഇത്തരം ചികിത്സയ്ക്ക് മെഡിസെപ് സഹായം സ്വീകരിച്ചിട്ടില്ലെന്ന സത്യവാങ്മൂലവും നൽകണം. ഇത് നൽകാത്തവരുടെ പ്രീമിയവും കുടിശികയും ശമ്പളത്തിൽ നിന്ന് പിടിക്കാമെന്നും ഉത്തരവിലുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CRIME
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.