കൽപ്പറ്റ: ലഭ്യമായ വിവരങ്ങൾ പ്രകാരം വയനാട് ഉരുൾപൊട്ടൽ വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും വിദഗ്ദ്ധ പഠനം ആവശ്യമാണെന്നും ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ച കേന്ദ്രസംഘം വിലയിരുത്തി. മുണ്ടക്കൈ മുതൽ ചൂരൽമല വരെയുള്ള ദുരന്തബാധിത പ്രദേശങ്ങളുടെ ഡ്രോൺ ദൃശ്യങ്ങൾ പരിശോധിച്ചു.
കേന്ദ്ര ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറിയും ഇന്റർ മിനിസ്റ്റീരിയൽ സെൻട്രൽ ടീം ലീഡറുമായ രാജീവ് കുമാറിന്റെ നേത്വത്തിലുള്ള സംഘമാണ് സന്ദർശിച്ചത്. കളക്ടറേറ്റിൽ മന്ത്രിസഭാ ഉപസമിതി അംഗമായ മന്ത്രി പി.എ.മുഹമ്മദ് റിയാസ്, ജനപ്രതിനിധികൾ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവരുമായി ചർച്ച നടത്തി.
രക്ഷാപ്രവർത്തനം, തെരച്ചിൽ, ദുരിതാശ്വാസ ക്യാമ്പുകൾ, മരിച്ചവരുടെയും കാണാതായവരുടെയും വിവരങ്ങൾ ഉൾപ്പെടെ ജില്ലാ കളക്ടർ ഡി.ആർ.മേഘശ്രീയും
പ്രദേശത്ത് ഉരുൾപൊട്ടലിന് കാരണമായേക്കാവുന്ന സാഹചര്യങ്ങൾ കെ.എസ്.ഡി.എം.എ മെമ്പർ സെക്രട്ടറി ഡോ.ശേഖർ എൽ. കുര്യാക്കോസും വിശദീകരിച്ചു.
പുനരധിവാസത്തിനു
വേണ്ടത് 2000 കോടി
ചൂരൽമല, മുണ്ടക്കൈ, പുഞ്ചിരിമട്ടം പ്രദേശങ്ങളിലെ ജനവാസ മേഖലയിലും തോട്ടം മേഖലയിലുമുണ്ടായ നഷ്ടം വളരെ വലുതാണെന്നും പുനരധിവാസത്തിനു മാത്രമായി 2000 കോടി രൂപ ആവശ്യമാണെന്നും സംസ്ഥാന സർക്കാർ കേന്ദ്രസംഘത്തെ ധരിപ്പിച്ചു. കാർഷിക, വാണിജ്യ വിളകൾ, കന്നുകാലി സമ്പത്ത്, വീട്, കെട്ടിടങ്ങൾ, വാണിജ്യ- വിദ്യാഭ്യാസ സ്ഥാപനങ്ങൾ, റോഡുകൾ, ഇലക്ട്രിസിറ്റി തുടങ്ങി വിവിധ മേഖലകളിൽ കനത്ത നാശ നഷ്ടമാണുണ്ടായതെന്നും അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |