ഹെല്‍പ്പ് ലൈന്‍ തുറന്ന് വി.എച്ച്.പി
ന്യൂഡല്‍ഹി : ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളെ അപലപിച്ചും ആശങ്ക രേഖപ്പെടുത്തിയും ആര്‍.എസ്.എസും വി.എച്ച്.പിയും. സഹിക്കാന്‍ കഴിയാത്ത കാര്യങ്ങളാണ് നടക്കുന്നതെന്ന് ആര്‍.എസ്.എസ് വ്യക്തമാക്കി. ഹിന്ദുക്കള്‍ക്കും ബുദ്ധമത അനുയായികള്‍ക്കും മറ്റ് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുമെതിരെ നടക്കുന്ന അതിക്രമങ്ങള്‍ തടയാന്‍ ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സംഘടനാ ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലേ ആവശ്യപ്പെട്ടു.
ആരാധാനാലയങ്ങള്‍ വ്യാപകമായി നശിപ്പിക്കുന്നു. രാജ്യത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ആഗോള സമൂഹവും ഈ ബുദ്ധിമുട്ട് സമയത്ത് ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്നും അഭ്യര്‍ത്ഥിച്ചു. കേന്ദ്രസര്‍ക്കാര്‍ അവരുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കണം.
അമിത് ഷായെ കണ്ട് വി.എച്ച്.പി നേതാക്കള്‍
അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് നേതാക്കള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ടു നിവേദനം നല്‍കി. വി.എച്ച്.പി ഹെല്‍പ്പ് ലൈനും തുറന്നു. +9111-26103495 നമ്പറില്‍ ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്‍ക്ക് വിളിക്കാം. കേന്ദ്രസര്‍ക്കാരിന്റെ സഹകരണത്തോടെ സാദ്ധ്യമായ സഹായം ചെയ്യുമെന്നും വി.എച്ച്.പി രാജ്യാന്തര അദ്ധ്യക്ഷന്‍ അലോക് കുമാര്‍ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |