പൊന്നാനി:മൂന്നു ഗ്രാം എം.ഡി.എം.എയുമായി യുവാവ്പിടിയിൽ. പെരുമ്പടപ്പ് തൃക്കണ്ണാശ്ശേരി വീട്ടിൽ പുറങ്ങ് സ്വദേശി അഖിൽ ആനന്ദ് (27) ആണ് കുറ്റിപ്പുറം പൊലീസിന്റെ പിടിയിലായത്. അയങ്കലം മൂവാങ്കര എന്ന സ്ഥലത്ത് വാടക ക്വാർട്ടേഴ്സിലാണ് ഇയാൾ താമസിക്കുന്നത്. കുറെ നാളുകളായി പ്രതി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇന്നലെ വിൽപ്പനക്കായി എത്തുമ്പോഴാണ് പൊലീസിന്റെ പിടിയിലായത്. ഇയാളുടെ ശരീരത്തിൽ ഒളിപ്പിച്ചിരുന്ന മൂന്നു ഗ്രാം എം.ഡി.എം.എ തിരച്ചിലിനൊടുവിൽ കണ്ടെത്തുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി എസ്.ശശിധരൻ,തിരൂർ ഡിവൈഎസ്പി കെ.എം.ബിജു എന്നിവരുടെ നേതൃത്വത്തിൽ ഡാൻസാഫ് ടീം അംഗങ്ങളും കുറ്റിപ്പുറം പൊലീസും നടത്തിയ സംയുക്ത നീക്കത്തിനൊടുവിലാണ് പ്രതി പിടിയിലായത്. പ്രതിക്കെതിരെ എൻ.ഡി.പി.എസ് നിയമപ്രകാരം 10 വർഷം വരെ കഠിനതടവിനുള്ള കുറ്റത്തിനുള്ള വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രതിക്ക് എം.ഡി.എം.എ എത്തിച്ചു കൊടുക്കുന്ന ആളുകൾക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കുമെന്ന് കുറ്റിപ്പുറം പൊലീസ് പറഞ്ഞു. കുറ്റിപ്പുറം പോലീസ് ഇൻസ്‌പെക്ടർ പി എം ഷമീർ, എസ്.ഐ.അയ്യപ്പൻ, ഡാൻസാഫ് എ.എസ്.ഐമാരായ ജയപ്രകാശ്, രാജേഷ്,കുറ്റിപ്പുറം പൊലീസ് സ്റ്റേഷനിലെ സി.പി.ഒമാരായ ഷെറിൻ ജോൺ, പ്രദീപ്, ആന്റണി, സുധീഷ്,ഫൈസൽ തുടങ്ങിയവർ പ്രതിയെ അറസ്റ്റ് ചെയ്ത് സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |