ന്യൂഡൽഹി : പ്രതിവർഷം ശരാശരി എട്ടുശതമാനം വളർച്ചയോടെ ഇന്ത്യ ലോകത്തെ അതിവേഗം വളരുന്ന സമ്പദ്‌ശക്തികളിലൊന്നായെന്ന് സ്വാതന്ത്ര്യദിന സന്ദേശത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു.
ഇപ്പോൾ അഞ്ചാമത്തെ സമ്പദ്‌ശക്തിയാണ്. ഉടൻ മൂന്നാമത്തെ സമ്പദ്ശക്തിയാവും. കർഷകരുടെയും തൊഴിലാളികളുടെയും അത്യദ്ധ്വാനവും, ദീർഘവീക്ഷണമുള്ള നേതൃത്വവുമാണ് നേട്ടത്തിന് പിന്നിൽ. ദാരിദ്ര്യരേഖയ്‌ക്ക് താഴെയുള്ളവർ കുറഞ്ഞു.
ദേശീയപാത, റെയിൽവേ, തുറമുഖ ശൃംഖലകൾ വികസിപ്പിക്കുന്നു. സ്റ്റാർട്ടപ്പുകൾക്ക് അവസരം സൃഷ്‌ടിക്കുന്നു. ഇന്ത്യയെ ആകർഷകമായ നിക്ഷേപകേന്ദ്രമാക്കി. ബാങ്കിംഗ് - സാമ്പത്തിക മേഖല കാര്യക്ഷമമായി. ജി-20 അദ്ധ്യക്ഷപദം വിജയകരമായ. ഗ്ലോബൽ സൗത്തിന്റെ ശബ്‌ദമായും സ്ഥാനം ഉറപ്പിച്ചു.
അംബേദ്കറെ സ്‌മരിച്ചു
സാമൂഹിക ജനാധിപത്യമില്ലെങ്കിൽ രാഷ്ട്രീയ ജനാധിപത്യത്തിന് നിലനിൽപ്പില്ലെന്ന ഡോ.ബി.ആർ. അംബേദ്കറുടെ വാക്കുകൾ രാഷ്ട്രപതി അനുസ്‌മരിച്ചു. രാഷ്ട്രീയ ജനാധിപത്യത്തെ സാമൂഹിക ജനാധിപത്യമാക്കണം.സാമൂഹ്യനീതി സർക്കാരിന്റെ മുൻഗണനയാണ്. പട്ടികജാതി, പട്ടികവർഗ, പിന്നോക്ക ക്ഷേമത്തിന് ഒട്ടേറെ സംരംഭങ്ങൾ നടത്തുന്നു.
വനിതകളുടെ ക്ഷേമത്തിനും ശാക്തീകരണത്തിനും സർക്കാർ തുല്യ പ്രാധാന്യം നൽകുന്നു. ആഗോളതാപനത്തൽ നിന്ന് ഭൂമിയെ രക്ഷിക്കാനുള്ള പോരാട്ടത്തിന്റെ മുൻനിരയിലാണ് ഇന്ത്യ. പുതിയ ക്രിമിനൽ നിയമങ്ങൾ കൊളോണിയൽ കാലമാണ് നീക്കിയത്. പാരിസ് ഒളിമ്പിക്‌സിൽ ഇന്ത്യൻ സംഘം നന്നായി പ്രയത്‌നിച്ചെന്നും രാഷ്ട്രപതി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |