വാഷിംഗ്ടൺ: നവംബറിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അമേരിക്കയിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി കമലാ ഹാരിസിന് ജനപിന്തുണയേറുന്നു. കഴിഞ്ഞ ദിവസം പുറത്തുവന്ന അഭിപ്രായ സർവേയിലും കമല റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിനേക്കാൾ മുന്നിലാണ്. വാഷിംഗ്ടൺ പോസ്റ്റ് - എ.ബി.സി ന്യൂസ് സർവേയിൽ കമലയ്ക്ക് 49 ശതമാനം ജനപിന്തുണ ലഭിച്ചു. 45 ശതമാനമാണ് ട്രംപിന്.
നേരിയ വ്യത്യാസമാണെങ്കിലും പ്രസിഡന്റ് ജോ ബൈഡനേക്കാൾ പിന്തുണ കമലയ്ക്ക് ലഭിക്കുന്നത് ഡെമോക്രാറ്റിക് പാർട്ടിക്ക് ആത്മവിശ്വാസമേകുന്നു. ഇന്നലെ രാത്രി ഷിക്കാഗോയിൽ തുടങ്ങിയ പാർട്ടിയുടെ നാഷണൽ കൺവെൻഷനിലും ഇത് പ്രകടമായി. ട്രംപ് വ്യക്തിപരമായ ആക്രമണങ്ങൾ ശക്തമാക്കുന്നതിനിടെയാണ് കമലയുടെ മുന്നേറ്റം.
വ്യാഴാഴ്ച വരെയാണ് ഡെമോക്രാറ്റിക് കൺവെൻഷൻ. കമലയും വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി ടിം വാൽസും നോമിനേഷനുകൾ ഔദ്യോഗികമായി സ്വീകരിച്ച് അനുയായികളെ അഭിസംബോധന ചെയ്യും. വൈറ്റ്‌ഹൗസിന്റെ പടിയിറങ്ങുന്ന ബൈഡനെ കൺവെൻഷനിൽ ആദരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |