ധാക്ക: ബംഗ്ലാദേശിൽ ജമാഅത്തെ ഇസ്ലാമി പാർട്ടിയുടെ നിരോധനം നീക്കി ഇടക്കാല സർക്കാർ. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഈ മാസം 1ന് തീവ്രവാദ വിരുദ്ധ നിയമപ്രകാരമാണ് പാർട്ടിയെ വിലക്കിയത്.
വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെ പേരിൽ രാജ്യത്ത് കലാപം സൃഷ്ടിച്ചത് പാർട്ടിയുടെ നേതൃത്വത്തിലാണെന്ന് ഹസീന ആരോപിച്ചിരുന്നു. ഹസീന സർക്കാരിന്റെ ആരോപണത്തിൽ തെളിവില്ലെന്ന് ഇടക്കാല സർക്കാർ ചൂണ്ടിക്കാട്ടി. പാർട്ടിയുടെ വിദ്യാർത്ഥി വിഭാഗമായ 'ഇസ്ലാമി ഛത്ര ഷിബിറി'ന്റെ നിരോധനവും നീക്കി.
ബംഗ്ലാദേശിലെ മതേതര ഭരണഘടനയ്ക്ക് വിരുദ്ധമെന്ന് കാട്ടി ജമാഅത്തെ ഇസ്ലാമിയെ 2013ൽ കോടതി തിരഞ്ഞെടുപ്പുകളിൽ നിന്ന് വിലക്കിയിരുന്നു. പാർട്ടിയുടെ രജിസ്ട്രേഷൻ പുനഃസ്ഥാപിക്കാൻ അടുത്ത ആഴ്ച സുപ്രീംകോടതിയെ സമീപിക്കുമെന്ന് വക്താക്കൾ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |