ന്യൂഡൽഹി: കോൺഗ്രസ് നേതാവ് ശശി തരൂർ, പ്രധാനമന്ത്രി നരേന്ദ്രമോദിയെ സൂചിപ്പിച്ച് 'ശിവലിംഗത്തിൽ തേൾ' പരാമർശം നടത്തിയെന്ന മാനനഷ്‌ടക്കേസ് റദ്ദാക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി. തരൂരിന്റെ ഹർജി ജസ്റ്റിസ് അനുപ് കുമാർ മെൻഡിരാറ്റ തള്ളി. കേസ് റദ്ദാക്കാനുള്ള കാരണങ്ങൾ കാണുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. തരൂരും മാനനഷ്‌ടക്കേസിലെ ഹർജിക്കാരനായ ബി.ജെ.പി നേതാവ് രാജീവ് ബബ്ബറും സെപ്‌തംബർ 10ന് ഡൽഹിയിലെ വിചാരണക്കോടതിയിൽ ഹാജരാകണമെന്നും നിർദ്ദേശിച്ചു. 2018ൽ ബംഗളൂരു സാഹിത്യോത്സവത്തിലാണ് വിവാദ പരാമർശമുണ്ടായത്. മോശം അഭിപ്രായമല്ല തന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് ശശി തരൂർ വാദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |