ഭാര്യ ആർതിയിൽനിന്ന് മക്കളെ ലഭിക്കാൻ നിയമ പോരാട്ടത്തിന് ഇറങ്ങാൻ തീരുമാനിച്ചതായി നടൻ ജയംരവി. പത്തല്ല, ഇരുപതുവർഷം എടുത്തിട്ടാണെങ്കിലും മക്കളുടെ കസ്റ്റഡി നേടുമെന്ന് ജയംരവി ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഭാര്യയ്ക്കും മക്കൾക്കുമൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽമീഡിയ അക്കൗണ്ടുകളിൽ നിന്ന് ജയംരവി നീക്കം ചെയ്തു. ആർതിയിൽനിന്ന് സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ ആക്സസ് വീണ്ടെടുത്ത ശേഷമാണ് ജയംരവിയുടെ നീക്കം.
ആർതിയായിരുന്നു നടന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കൈകാര്യം ചെയ്തിരുന്നത്. 15 വർഷത്തെ ദാമ്പത്യത്തിനൊടുവിൽ കഴിഞ്ഞ സെപ്തംബർ 9നാണ് ഭാര്യയുമായുള്ള വിവാഹബന്ധത്തിൽനിന്ന് പിൻമാറുന്നു എന്ന് ജയംരവി പ്രഖ്യാപിച്ചത്.
എന്നാൽ ജയം രവിയുടേത് ഏകപക്ഷീയമായ തീരുമാനമാണെന്നും താൻ വിവാഹമോചനത്തിന് ഇനിയും തയ്യാറായിട്ടില്ലെന്നും ആർതി വ്യക്തമാക്കിയിരുന്നു. ചെന്നൈ അഡയാർ പൊലീസ് സ്റ്റേഷനിൽ ആർതിക്കെതിരെ ജയംരവി പരാതി നൽകിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.
ഇ.സി.ആർ റോഡിലെ ആർതിയുടെ വീട്ടിൽനിന്ന് തന്നെ പുറത്താക്കിയതായും തന്റെ സാധനങ്ങൾ വസതിയിൽനിന്ന് വീണ്ടെടുക്കാൻ സഹായിക്കണമെന്നും ജയംരവി പരാതിയിൽ പൊലീസിനോട് അഭ്യർത്ഥിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |