പൂനെ : സോഷ്യൽ മീഡിയ വഴി പരിയപ്പെട്ട 16കാരിയെ പീഡിപ്പിച്ച കേസിൽ നാല് പേർ പിടിയിൽ. മഹാരാഷ്ട്രയിലെ പൂനെയിൽ നടന്ന സംഭവത്തിൽ രണ്ടു പേരെ അറസ്റ്റ് ചെയ്യുകയും പ്രായപൂർത്തിയാകാത്ത രണ്ടുപേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കോളേജിൽ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങളെ കുറിച്ചുള്ള സെഷനിലാണ് പീഡന വിവരം പുറത്തറിഞ്ഞത് .
കോളേജ് വിദ്യാർത്ഥിനിയായ പെൺകുട്ടി 20നും 22വും ഇടയിൽ പ്രായമുള്ള രണ്ട് യുവാക്കളുമായും പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികളുമായും , സോഷ്യൽ മീഡിയ വഴി സൗഹൃദം സ്ഥാപിച്ചിരുന്നു. എന്നാൽ ഇവർ തമ്മിൽ വ്യക്തിപരമായ പരിചയം ഇല്ലായിരുന്നു. ആറു മാസത്തോളം ഇവർ പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽ വച്ച് പീഡിപ്പിക്കുകയായിരുന്നു. ഏപ്രിൽ മുതൽ സെപ്തംബർ വരെ പൂനെയിലെ വിവിധ സ്ഥലങ്ങളിൽ പ്രതികൾ പെൺകുട്ടിയെ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്ന് പൊലീസ് പറഞ്ഞു. കോളേജ്ൽ നടന്ന കൗൺസലിംഗ് സെഷനിടെ വിഷാദ രോഗത്തിന്റെ ലക്ഷണങ്ങൾ കാണിച്ച പെൺകുട്ടിയോട് വിശദമായി സംസാരിച്ചപ്പോഴാണ് പീഡന വിവരം തുറന്നു പറഞ്ഞത്. പെൺകുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പ്രതികൾ റെക്കാഡ് ചെയ്തിട്ടുണ്ടെന്നും കേസിൽ ഐ. ടി ആക്ട് ചുമത്തിയതായും പൊലീസ് അറിയിച്ചു. പ്രതികൾക്കെതിരെ ബലാത്സംഗം, പോക്സോ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |