ചോറ്റാനിക്കര: മാമല കക്കാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപം അച്യുതവിഹാറിൽ രഞ്ജിത്ത്, ഭാര്യ രശ്മി, മക്കളായ ആദി (11), ആദിയ (7) എന്നിവരെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മക്കളെ ശ്വാസം മുട്ടിച്ച് കൊന്നശേഷം കൈത്തണ്ട മുറിച്ച് ദമ്പതികൾ തൂങ്ങിമരിച്ചതായി കരുതുന്നു. ഉദയംപേരൂർ കണ്ടനാട് ഗവൺമെന്റ് ഹൈസ്കൂളിലെ സംസ്കൃത അദ്ധ്യാപകനാണ് രഞ്ജിത്ത്. പൂത്തോട്ട ശ്രീനാരായണ പബ്ളിക് സ്കൂൾ ഇംഗ്ളീഷ് അദ്ധ്യാപികയാണ് രശ്മി. ഏഴാം ക്ളാസുകാരി ആദിയും മൂന്നാം ക്ളാസുകാരി ആദിയയും പബ്ളിക് സ്കൂൾ വിദ്യാർത്ഥികളാണ്.
മൃതദേഹങ്ങൾ മെഡിക്കൽ കോളേജിന് വൈദ്യ പഠനത്തിന് നൽകണമെന്ന് കുറിപ്പ് എഴുവച്ചിരുന്നു. സാമ്പത്തിക പ്രശ്നമാണ് കാരണമെന്നാണ് പ്രാഥമിക സൂചന.
തിരുവാണിയൂർ പഞ്ചായത്ത് മെമ്പർ ബിജു. വി ജോൺ രാവിലെ രഞ്ജിത്തിന്റെ വീട്ടിലെത്തിയപ്പോൾ വാതിൽ തുറന്നിട്ട നിലയിലായിരുന്നു. രശ്മിയെ തൂങ്ങിയ നിലയിൽ മുറിക്കുള്ളിൽ കണ്ടു. ഉടൻ ചോറ്റാനിക്കര പൊലീസ് സ്റ്റേഷനിൽ അറിയിച്ചു.
.
കുടുംബം കടക്കെണിയിൽ
ചോറ്റാനിക്കര: രഞ്ജിത്തിന് കടുത്ത സാമ്പത്തിക ബാദ്ധ്യതയുണ്ടെന്നാണ് സൂചന. സ്വകാര്യ ബാങ്കിലും കാഞ്ഞിരമറ്റം കെ.എസ്.എഫ്.ഇയിലും പൊതുമേഖലാ ബാങ്കിലും ബാദ്ധ്യതയുണ്ട്. 12 വർഷം മുമ്പാണ് കുടുംബം മാമലയിലെ സ്വന്തം വീട്ടിലേക്ക് ഇവർ താമസം മാറ്റിയത്.രഞ്ജിത്തിന്റെ പിതാവ് പരേതനായ അപ്പു വാര്യർ എഫ്.സി.ഐ ജീവനക്കാരനും അമ്മ രമാദേവി തോട്ടറ സംസ്കൃത സ്കൂളിലെ അദ്ധ്യാപികയുമായിരുന്നു. സാമ്പത്തികമായ നല്ല നിലയിലായിരുന്നു അരയൻകാവ് തൃപ്പേക്കുടം ക്ഷേത്രത്തിന് സമീപമുള്ള കുടുംബം. സഹോദരന്റെ കുടുംബത്തെയും സംരക്ഷിച്ചിരുന്നത് രഞ്ജിത്ത് ആയിരുന്നെന്നാണ് രശ്മിയുടെ സുഹൃത്തുക്കളുടെ മൊഴി. സഹോദരന്റെ ബാദ്ധ്യതകൾ തീർക്കുന്നതിനായി അമ്മയുടെ സ്ഥലം വിൽക്കുന്നതിന്റെ പേരിൽ സഹോദരനുമായി തർക്കമുണ്ടായിരുന്നു.
മാസങ്ങൾക്കു മുമ്പ് രഞ്ജിത്ത് ഹെൽമെറ്റിൽ കയറിയ ശംഖുവരയൻ പാമ്പിൽ നിന്ന് രക്ഷപ്പെട്ടത് വാർത്തയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |