ജയ്‌പൂർ: രാജസ്ഥാനിലെ ധോൽപൂരിൽ ബസും ടെമ്പോയുമായി കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ 12 പേർക്ക് ദാരുണാന്ത്യം. മരിച്ചവരിൽ എട്ടുപേർ കുട്ടികളാണ്. രണ്ടുപേർ ഗുരുതരാവസ്ഥയിലാണ്. കഴിഞ്ഞ ദിവസം രാത്രി 11ഓടെ സുന്നിപൂർ ഗ്രാമത്തിന് സമീപമായിരുന്നു സംഭവം. ഗ്വാളിയോറിൽ നിന്ന് ജയ്പുട്ടിലേക്ക് പോവുകയായിരുന്ന സ്ലീപ്പർ കോച്ച് ബസ് ടെമ്പോയുമായി കൂട്ടിയിടിക്കുകയായിരുന്നു. അമിതവേഗതയിലായിരുന്നു ബസെന്ന് ദൃക്സാക്ഷികൾ അറിയിച്ചു. ധോൽപൂർ ജില്ലയിലെ ബാരി നഗരത്തിൽ താമസിക്കുന്ന ഒരു കുടുംബത്തിലെ 15 പേരാണ് ബസിലുണ്ടായിരുന്നത്. വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു. അപകടത്തിൽ അനുശോചനം രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും പ്രഖ്യാപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |