SignIn
Kerala Kaumudi Online
Friday, 25 July 2025 4.41 PM IST

ലഹരി വേട്ടയ്‌ക്ക് എഐയുമെത്തുന്നു, ഒന്നിന്റെ വില അരലക്ഷത്തിലധികം; രാജ്യത്ത് തന്നെ ഇതാദ്യം

Increase Font Size Decrease Font Size Print Page
drug-case

തിരുവനന്തപുരം: ലഹരിവേട്ടയ്ക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (നിർമ്മിതബുദ്ധി) സംവിധാനം ഉപയോഗിക്കാൻ തീരുമാനം. രാജ്യത്ത് ആദ്യമായാണിത്. ഡിജിറ്റൽ സർവകലാശാലയാണ് എ.ഐ സംവിധാനം വികസിപ്പിക്കുന്നത്.

ഹോസ്റ്റലുകളിലും ടോയ്‌ലറ്റുകളിലുമടക്കം രാസലഹരി തിരിച്ചറിയുന്ന കെമിക്കൽ സെൻസറുകൾ സ്ഥാപിക്കും. 60,000രൂപയാണ് ഒന്നിന്റെ വില. ഇതുവാങ്ങി അതിൽ എ.ഐ സംവിധാനം ഡിജിറ്റൽ സർവകലാശാല കൂട്ടിച്ചേർക്കും. രാസലഹരി തിരിച്ചറിയാൻ ഇവയ്ക്ക് കഴിയും. വ്യവസായ ശാലകളിൽ രാസചോർച്ച കണ്ടെത്താൻ ഇവ ഉപയോഗിക്കുന്നുണ്ട്. അധികൃതർക്ക് സ്വയം മുന്നറിയിപ്പ് നൽകാനും ഇവയ്ക്ക് കഴിയും.

പുതിയ സിന്തറ്റിക് ലഹരികൾ തിരിച്ചറിയാനാവുന്ന പരിശോധനാ സംവിധാനം മൂന്നുമാസത്തിനകം സജ്ജമാക്കും.സാങ്കേതിക സംവിധാനങ്ങളൊരുക്കാൻ എ.ഐ വിദഗ്ദ്ധരടങ്ങിയ സംഘത്തെ സർവകലാശാല നിയോഗിച്ചു.

ലഹരിവിരുദ്ധ നടപടികൾക്ക് പണം ലഭ്യമാക്കുമെന്ന് ഗവർണർ ഉറപ്പുനൽകിയിട്ടുണ്ട്. കേന്ദ്രസർക്കാർ, യു.ജി.സി, സന്നദ്ധസംഘടനകൾ എന്നിവിടങ്ങളിൽ നിന്നെല്ലാം ഫണ്ട് ലഭിക്കും.


ലാബ് പരിശാേധനയിൽ തിരിച്ചറിയാനാവുന്നില്ല

1. ലഹരി പദാർത്ഥങ്ങളിലെ രാസഘടകങ്ങൾ അടിക്കടി മാറ്റുന്നതിനാൽ കെമിക്കൽ അനാലിസിസ് ലാബുകളിൽ കണ്ടെത്താനാവുന്നില്ല. തരി, പൊടി, സ്റ്റിക്കർ രൂപത്തിൽ വീര്യമേറിയ രാസലഹരി വിദേശത്തുനിന്നടക്കം എത്തിക്കുന്നു. തിരിച്ചറിയാൻ കഴിയാതെ വരുമ്പോൾ, കേസ് ദുർബലമാവും, പ്രതികൾ രക്ഷപെടും. എ.ഐ അധിഷ്‌ഠിത സംവിധാനമുണ്ടാക്കാൻ ലാബ് അധികൃതർ സർവകലാശാലയോട് അഭ്യർത്ഥിക്കുകയായിരുന്നു.


2. ലഹരി ഉപയോഗവും അസ്വാഭാവിക പെരുമാറ്റങ്ങളും കണ്ടെത്തി പൊലീസിനെയും എക്സൈസിനെയും കോളേജ് അധികൃതരെയും അറിയിക്കാൻ എ.ഐ അധിഷ്‌ഠിത ഡ്രോണുകളും ഉപയോഗിക്കും. ഡ്രോണുകളിൽ എ.ഐ പ്രോഗ്രാമിംഗ് നടത്തിയാണ് ഇത് സാദ്ധ്യമാക്കുക. പൊലീസിനും ഈ ഡ്രോണുകൾ ഉപയോഗിക്കാനാവും.


` ഏറ്റവും പുതിയ രാസലഹരിയും കണ്ടെത്താൻ എ.ഐയ്ക്ക് കഴിയും. ഇതിനുള്ള അൽഗോരിതം ഉടൻ തയ്യാറാക്കും.'

-പ്രൊഫ.സിസാതോമസ്,

വി.സി, ഡിജിറ്റൽ സർവകലാശാല

TAGS: CASE DIARY, AI, DRUG CASE, KERALA, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.