കുഴിത്തുറ: അണ്ടുക്കോട്ടിൽ വീടിന്റെ മുൻവശത്തെ വാതിൽ തകർത്ത് 35 പവൻ കവർന്ന സംഭവത്തിൽ രണ്ടുപേരെ തമിഴ്നാട് പൊലീസിന്റെ പ്രത്യേക സംഘം പിടികൂടി. ഇടയ്ക്കോട്, ചെമ്മൺങ്കാല, ഇടലത്ത്‌വിള വീട്ടിൽ വിജയകുമാർ (48),തിരുവനന്തപുരം, വട്ടിയൂർക്കാവ് മുഴവുകാട് സ്വദേശി രാജൻ (62) എന്നിവരാണ് പിടിയിലായത്. പ്രതികളുടെ കൈവശം നിന്ന് 20 പവന്റെ സ്വർണവും പിടിച്ചെടുത്തു.
കഴിഞ്ഞ മാർച്ച് 20നാണ് അണ്ടുക്കോട് സ്വദേശി സുഭാഷിന്റെ വീടിന്റെ മുൻവാതിൽ തകർത്ത് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണം മോഷ്ടിച്ചത്. സുഭാഷ് തിരുനെൽവേലിയിലെ സർക്കാർ ബാങ്കിലും ഭാര്യ ലിബിന കളിയിക്കാവിള പോസ്റ്റ് ഓഫീസിലും ജോലിചെയ്യുന്നവരാണ്. സംഭവദിവസം രാത്രി വീടിന്റെ വാതിൽ തകർന്നുകിടക്കുന്നത് കണ്ട അയൽവാസികളാണ് സുഭാഷിനെയും തുടർന്ന് അരുമന പൊലീസിനേയും വിവരമറിയിച്ചത്. ജില്ലാ പൊലീസ് മേധാവി സ്റ്റാലിന്റെ നേതൃത്വത്തിലുള്ള എസ്.ഐ അരുളപ്പന്റെ പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |