തിരുവനന്തപുരം: ജുഡിഷ്യറിയുടേത് അതിരുകടന്ന ഇടപെടലാണെന്ന ഗവർണർ രാജേന്ദ്ര ആർലേക്കറുടെ പ്രസ്താവനക്കെതിരെ സി.പി.എമ്മും സി.പി.ഐയും രംഗത്ത്. പ്രതീക്ഷ നൽകുന്ന സുപ്രിംകോടതി വിധി അംഗീകരിക്കാൻ ഗവർണർ തയ്യാറാകണമായിരുന്നുവെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി പറഞ്ഞു.
വിധിയുടെ അന്തസത്ത ഉൾക്കൊള്ളാനുള്ള തിരിച്ചറിവാണ് എല്ലാ ഗവർണർമാർക്കും ഉണ്ടാകേണ്ടത്. ഭരണഘടനയെ വ്യാഖ്യാനിക്കാൻ സുപ്രിംകോടതിക്ക് അധികാരമുണ്ടെന്നും ബേബി പറഞ്ഞു.
ഗവർണർ ബി.ജെ.പി കണ്ണട മാറ്റണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും പറഞ്ഞു. നിയമസഭകൾ പാസാക്കിയ ബില്ലുകൾ തടഞ്ഞുവയ്ക്കുന്നതിൽ സമയപരിധി നിശ്ചയിച്ച സുപ്രിംകോടതിവിധി ഭരണഘടന പ്രകാരമാണ്. ഗവർണർ രാജേന്ദ്ര ആർലേക്കർ, മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പാത പിന്തുടരാൻ ശ്രമിക്കുന്നത് ഖേദകരമാണെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |