SignIn
Kerala Kaumudi Online
Friday, 16 May 2025 8.03 AM IST

"35 വർഷമായി ഇന്ത്യയിൽ, പാകിസ്ഥാനിലാരുമില്ല; മക്കൾക്കും പേരക്കുട്ടികൾക്കുമൊപ്പം ഇവിടെ ജീവിക്കാൻ അനുവദിക്കണം"

Increase Font Size Decrease Font Size Print Page
sarada-bai-

ന്യൂഡൽഹി: ഇന്ത്യയിൽ താമസിക്കുന്ന പാകിസ്ഥാൻ പൗരത്വമുള്ളവർ രാജ്യം വിടണമെന്ന് കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ നിർദേശം നൽകിയിരുന്നു. ഇതുപ്രകാരം നിരവധി പേർ ഇന്ത്യ വിടുകയും ചെയ്തു. ഈയവസരത്തിൽ ഇന്ത്യയിൽ തുടരാൻ അനുവദിക്കണമെന്ന അപേക്ഷയുമായെത്തിയിരിക്കുകയാണ് പാകിസ്ഥാൻ സ്വദേശിനിയായ ശാരദാ ഭായ്.

മുപ്പത്തിയഞ്ച് വർഷമായി ശാരദ ഒഡീഷയിലാണ് താമസിക്കുന്നത്. ബൊലാംഗീറിലെ ഒരു ഹിന്ദു കുടുംബത്തിലെ മരുമകളാണ് ശാരദ. വർഷങ്ങൾക്ക് മുമ്പാണ് ഇവർ ഇന്ത്യക്കാരനായ മഹേഷ് കുക്രേജയെ വിവാഹം കഴിച്ചത്. ദമ്പതികളുടെ മകനും മകളും ഇന്ത്യക്കാരാണ്. ശാരദയോട് എത്രയും വേഗം രാജ്യം വിടണമെന്ന് നിർദേശിച്ചിരിക്കുകയാണ് ഒഡീഷ പൊലീസ്.

ശാരദാ ഭായിയുടെ വിസ റദ്ദാക്കിയിട്ടുണ്ടെന്നും രാജ്യം വിട്ടില്ലെങ്കിൽ നിയമനടപടികൾ സ്വീകരിക്കുമെന്നുമാണ് അധികൃതർ പറയുന്നത്. എല്ലാ പ്രധാന രേഖകളും ഉണ്ടായിരുന്നിട്ടും ശാരദയ്ക്ക് ഇന്ത്യൻ പൗരത്വം നൽകിയില്ല.

തന്നെ കുടുംബത്തിൽ നിന്ന് വേർപെടുത്തരുതെന്നാണ് ശാരദയുടെ അഭ്യർത്ഥന. മൂന്ന് പതിറ്റാണ്ടിലേറെയായി ജീവിക്കുന്ന രാജ്യത്ത് ഇനിയും തുടരാൻ അനുവദിക്കണമെന്ന് കൂപ്പുകൈകളോടെ അവർ അഭ്യർത്ഥിച്ചു.


'ഞാൻ ആദ്യം കോരാപുട്ടിൽ ആയിരുന്നു പിന്നീട് ബൊലാംഗീറിലെത്തി. എനിക്ക് പാകിസ്ഥാനിൽ ആരുമില്ല. എന്റെ പാസ്‌പോർട്ട് പോലും വളരെ പഴക്കമുള്ളതാണ്. സർക്കാരിനോട് ഞാൻ അപേക്ഷിക്കുകയാണ്, ദയവായി എന്നെ ഇവിടെ ജീവിക്കാൻ അനുവദിക്കൂ, എനിക്ക് രണ്ട് കുട്ടികളുണ്ട്, കൊച്ചുമക്കളുണ്ട്. എനിക്ക് ഇവിടെ ഇന്ത്യക്കാരിയായി ജീവിക്കണം' - ശാരദാ ഭായ് പറഞ്ഞു.

TAGS: NEWS 360, NATIONAL, NATIONAL NEWS, PAKISTAN WOMAN, LATESTNEWS, INDIA, VISA CANCELLED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.