പാലക്കാട്: ആർ.എസ്.എസ് സ്ഥാപകൻ ഡോ.ഹെഡ്‌ഗേവാർ, ഗുരുജി ഗോൾവാൾക്കർ തുടങ്ങിയവരെക്കുറിച്ച് സമൂഹത്തിൽ തെറ്റായ വ്യാഖ്യാനങ്ങളാണ് പ്രചരിപ്പിക്കപ്പെടുന്നതെന്ന് കേരള ഗവർണർ ഡോ.രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. ആനിക്കോട് സാന്ദീപനി സാധനാലയ ചാരിറ്റബിൾ ആൻഡ് വെൽഫെയർ ട്രസ്റ്റിന്റെ സുകൃത സ്മൃതി പുരസ്‌കാര വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാശ്മീരിലെ ആക്രമണത്തിന് പിന്നിൽ പാകിസ്ഥാൻ മാത്രമല്ല പല പശ്ചാത്യ ശക്തികളുടെയും സാമ്പത്തിക പിന്തുണയുണ്ട്. ഭാരതത്തിന്റെ അഖണ്ഡതയ്ക്ക് കോട്ടം തട്ടുന്നതൊന്നും വച്ചു പൊറുപ്പിക്കില്ല. കാലടിയിൽ ശങ്കരാചാര്യർക്ക് ഉചിതമായ സ്മാരകം ആവശ്യമാണെന്ന വിവരം പ്രധാനമന്ത്രിയെ ധരിപ്പിച്ചതായും അനുകൂല മറുപടി ലഭിച്ചതായും അദ്ദേഹം പറഞ്ഞു.
ആർ.എസ്.എസ് നൂറാം വർഷത്തിലും വിപുലമായ ആഘോഷമല്ല സംഘടിപ്പിക്കുന്നത്. മറിച്ച് ആശയം എല്ലാവരിലേക്കും എത്തിക്കുകയാണ് ചെയ്യുന്നത്. എല്ലാ ഗൃഹങ്ങളിലും ശങ്കരാചാര്യരുടെ പ്രതിമ എത്തിക്കുകയെന്ന സാന്ദീപിനിയുടെ പുതിയ പദ്ധതിക്കും ഗവർണർ തുടക്കം കുറിച്ചു. ശ്രീ കാഞ്ചി ശങ്കരാചാര്യ സേവാട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി പ്രകാശ് മുത്തുസ്വാമിക്ക് ശങ്കരാചാര്യരുടെ വിഗ്രഹം കൈമാറിയാണ് ഉദ്ഘാടനം ചെയ്തത്. സ്വാമി അശേഷാനന്ദ അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന ആർ.എസ്.എസ് പ്രചാരകൻ എസ്.സേതുമാധവൻ, റിട്ട. സംസ്ഥാന പോലീസ് കംപ്ലയിന്റ്സ് അതോറിറ്റി ചീഫ് ഇൻവെസ്റ്റിഗേഷൻ ഓഫീസർ അജിത്ത് കുമാർ വർമ്മ, സാന്ദീപിനി സാധനാലയ ട്രസ്റ്റി ഡോ. സി.ശ്യാംപ്രസാദ്, ശ്രുതിശ്യാം തുടങ്ങിയവർസംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |