പത്തനംതിട്ട: ശബരിമല ദർശനത്തിന് ഈ മാസം 18ന് എത്തുന്ന രാഷ്ട്രപതിക്ക് പമ്പയിൽ നിന്ന് മല കയറാൻ പരമ്പരാഗത പാതയിലും സ്വാമി അയ്യപ്പൻ റോഡിലും ഒരുക്കങ്ങൾ നടത്തും. കാലാവസ്ഥയും വിശ്രമ സൗകര്യവും കണക്കിലെടുത്ത് പരമ്പരാഗത പാതയിലൂടെ മല ചവിട്ടുന്നതാണ് ഉചിതമെന്ന് രാഷ്ട്രപതിയുടെ സുരക്ഷാച്ചുമതലയുള്ള എസ്.പി.ജി സംഘത്തെ പൊലീസ് അറിയിച്ചു. അവശ്യ സർവീസ് എന്ന നിലയിൽ സ്വമി അയ്യപ്പൻ റോഡ് വഴി എമർജൻസി ആംബുലൻസ് സർവീസും സജ്ജമാക്കും. ഏതു വഴിയാകും യാത്രയെന്ന് എസ്.പി.ജി പരിശോധനയ്ക്കുശേഷം തീരുമാനിക്കും.
പരമ്പരാഗത പാത
സ്വാമി അയ്യപ്പൻ റോഡ്
4 ഡോളികൾ സജ്ജമാക്കും
രാഷ്ട്രപതിക്ക് നടന്ന് മല കയറാൻ ബുദ്ധിമുട്ടുണ്ടായാൽ സന്നിധാനത്തേക്ക് എത്താൻ നാലു ഡോളികൾ സജ്ജമാക്കും. ഡോളി ചുമന്ന് പരിചയമുള്ള 16 പേരെ ഇതിനായി തിരഞ്ഞെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |