തൃശൂർ: തിരുവനന്തപുരം, പാലക്കാട് റെയിൽവേ ഡിവിഷനുകൾക്ക് കീഴിൽ 55 റെയിൽവേ മേല്പാലങ്ങളുടെ നിർമ്മാണം ഏറ്റെടുത്ത് ദക്ഷിണ റെയിൽവേ. നിർമ്മാണം വിവിധ ഘട്ടങ്ങളിൽ നിൽക്കുന്ന 18ഉം തീരെ നിർമ്മാണം നടക്കാത്ത 37ഉം മേല്പാലങ്ങളുടെ നിർമ്മാണമാണ് ഏറ്റെടുത്തത്. കേരളത്തിൽ ആകെ 126 റെയിൽവേ മേല്പാലങ്ങൾക്കാണ് അനുമതി. അപ്രോച്ച് റോഡ് പൂർത്തിയാകാത്തതും അംഗീകാരം ലഭിക്കാത്തതും കരാറാകാത്തതുമായ 55 മേല്പാലങ്ങളുടെ നിർമ്മാണം പൂർണമായും ഏറ്റെടുക്കാനാണ് ദക്ഷിണ റെയിൽവേ തീരുമാനം. തുല്യപങ്കാളിത്തത്തിൽ നിർമ്മിക്കാനാണ് മുമ്പ് തീരുമാനിച്ചിരുന്നത്.
വിവിധ നിർമ്മാണഘട്ടങ്ങളിലുള്ള 18 മേല്പാലങ്ങളുടെ നിർമ്മാണത്തിനായി ഭൂവിലയായ 95 കോടി രൂപ റെയിൽവേ സംസ്ഥാനത്തിന് കൈമാറിയിട്ടുണ്ട്. അടുത്ത 18 മാസങ്ങൾക്കുള്ളിൽ സംസ്ഥാനത്തിന് കീഴിലുള്ള കേരള റെയിൽ ഡെവലപ്‌മെന്റ് കോർപറേഷൻ ലിമിറ്റഡ് പൂർത്തിയാക്കി ഈ 18 മേൽപ്പാലങ്ങൾ പൂർത്തിയാക്കി നൽകണം. മറ്റ് 37 മേൽപ്പാലങ്ങളുടെ പ്ലാൻ അംഗീകാരവും ഭൂമിയേറ്റെടുക്കലും ഉൾപ്പെടെ മുഴുവൻ നിർമ്മാണവും റെയിൽവേ തന്നെ വഹിക്കും.
പ്രയോജനം ലഭിക്കുന്ന ലെവൽ ക്രോസുകൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |