കോഴിക്കോട്:വഴിക്കടവിൽ പത്താം ക്ലാസ് വിദ്യാർത്ഥി അനന്തുവിന്റെ മരണത്തിലേക്ക് നയിച്ച അപകടത്തിന്റെ പേരിൽ വനംമന്ത്രി എ.കെ.ശശീന്ദ്രൻ പക്വതയില്ലാതെ പെരുമാറുകയാണ് മുൻ കെ.പി.സി.സി പ്രസിഡന്റ് കെ.മുരളീധരൻ.വൈദ്യുതി കണക്ഷനെടുത്തത് ശരിയായിട്ടല്ല.സംഭവത്തെ രാഷ്ട്രീയവത്കരിക്കാനില്ലെന്നും കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.അപകടം നടന്ന സ്ഥലത്ത് മുന്നറിയിപ്പ് ബോർഡില്ലായിരുന്നു.എല്ലായിടത്തും ഇത്തരം പ്രശ്‌നങ്ങളുണ്ട്.പ്രശ്‌നം പരിഹരിക്കുന്ന കാര്യത്തിൽ കേന്ദ്രവും സംസ്ഥാനവും പരസ്പരം ആരോപണം നടത്തുകയാണ്. പ്രശ്‌നം പരിഹരിക്കാൻ മുഖ്യമന്ത്രി ഡൽഹിയിൽ പോയിട്ടും ഒന്നും നടന്നില്ല.രാഷ്ട്രീയം നോക്കാതെ പ്രശ്‌നം പരിഹരിക്കാൻ ശ്രമിക്കണം.വനം മന്ത്രിയുടെ പ്രസ്താവന തരംതാണത്. കുഞ്ഞിന്റെ ജീവൻ നഷ്ടപ്പെട്ടതിന്റെ പ്രതിഷേധമാണ് നിലമ്പൂർ ആശുപത്രിക്ക് മുന്നിൽ കണ്ടത്.അല്ലാതെ സംഭവത്തെ യു.ഡി.എഫ് രാഷ്ട്രീയവത്കരിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |