പെരുമ്പാവൂർ: 18 കിലോ കഞ്ചാവുമായി വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശികളായ ഖലീൽ മണ്ഡൽ (41), എസ്.കെ. സമീം (26) എന്നിവരെ പെരുമ്പാവൂർ എ.എസ്.പിയുടെ പ്രത്യേക അന്വേഷണ സംഘവും കുറുപ്പുംപടി പൊലീസും ചേർന്ന് പിടികൂടി. ഓടക്കാലി പനിച്ചയം ഭാഗത്തുനിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. സമീം ബംഗാളിൽ നിന്ന് ശനിയാഴ്ച രാവിലെ ട്രെയിൻ മാർഗ്ഗമാണ് കഞ്ചാവ് എത്തിച്ചത്. കിലോ 25000 രൂപ നിരക്കിലാണ് ഇവർ വിൽപ്പന നടത്തിവന്നിരുന്നത്. എ.എസ്.പി ശക്തി സിംഗ് ആര്യ, ഇൻസ്പെക്ടർ വി.എം കേഴ്‌സൺ, എസ്.ഐ ഇബ്രാഹിംകുട്ടി, എ.എസ്.ഐ പി.എ അബ്ദുൽ മനാഫ്, സീനിയർ സി.പി.ഒമാരായ വർഗീസ് ടി. വേണാട്ട്, ടി.എ അഫ്സൽ, ബെന്നി ഐസക്, ഇ.എം രാജേഷ്, അരുൺ, ജിജോ എന്നിവരാണ് അന്വേഷണസംത്തിൽ ഉണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |