കൊച്ചി: സി.എം.ആർ.എൽ -എക്സാലോജിക് സാമ്പത്തിക ഇടപാടിൽ സി.ബി.ഐ അന്വേഷണമാവശ്യപ്പെടുന്ന ഹർജി ഹൈക്കോടതി 22ന് പരിഗണിക്കാൻ മാറ്റി. ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ റിപ്പോർട്ടിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മാദ്ധ്യമ പ്രവർത്തകൻ എം.ആർ. അജയൻ നൽകിയ ഹർജിയാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ അദ്ധ്യക്ഷനായ ബെഞ്ചിന്റെ പരിഗണനയിലുള്ളത്. ഇന്നലെ ഹർജി പരിഗണിക്കവേ എതിർകക്ഷികളായ ഇന്ററിം സെറ്റിൽമെന്റ് ബോർഡിനും കർണാടക
രജിസ്ട്രാർ ഒഫ് കമ്പനീസിനും നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് അഭിഭാഷകൻ അറിയിച്ചു. തുടർന്നാണ് ഹർജി മാറ്റിയത്. എതിർകക്ഷികളായ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ ടി. വീണ എന്നിവർ ഹർജിയിൽ സത്യവാങ്മൂലം നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |