SignIn
Kerala Kaumudi Online
Tuesday, 29 July 2025 7.56 PM IST

അപകടക്കെണിയായി ആനയടി കൊടും വളവ്

Increase Font Size Decrease Font Size Print Page
v
ഫോട്ടോ: അപകടം പതിയിരിക്കുന്ന ആനയടി പാലത്തിനോട് ചേർന്നുള്ള വളവ്

ശാസ്താംകോട്ട : കൊല്ലം-തേനി ദേശീയപാതയിൽ ശൂരനാട് വടക്ക് സ്ഥിതി ചെയ്യുന്ന ആനയടി പാലം ഇപ്പോൾ അപകടങ്ങളുടെ വിളനിലമായി മാറിയിരിക്കുകയാണ്. പള്ളിക്കലാറിന് കുറുകെ നിർമ്മിച്ച ഈ പാലത്തോട് ചേർന്നുള്ള കൊടും വളവാണ് തുടർച്ചയായ വാഹനാപകടങ്ങൾക്കും മരണങ്ങൾക്കും കാരണമാകുന്നതെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

  • താമരക്കുളം ഭാഗത്തുനിന്ന് അമിത വേഗതയിൽ വരുന്ന വാഹനങ്ങൾ ഈ കൊടുംവളവിലെത്തുമ്പോൾ നിയന്ത്രണം വിട്ട് ദിശ മാറുന്നതാണ് അപകടങ്ങൾക്ക് പ്രധാന കാരണം.
  • ചക്കുവള്ളി ഭാഗത്തുനിന്ന് വേഗത കുറച്ച് വരുന്ന വാഹനങ്ങൾ പോലും എതിർദിശയിൽ നിന്നെത്തുന്ന അമിതവേഗതയിലുള്ള വാഹനങ്ങൾക്കടിയിൽപ്പെടുന്നതും ഇവിടെ പതിവാണ്.
  • കൊടുംവളവ്, റോഡിന്റെ ഏറ്റക്കുറച്ചിലുകൾ, അശാസ്ത്രീയമായ നിർമ്മാണം, വാഹനങ്ങളുടെ അമിത വേഗത എന്നിവയെല്ലാം അപകടങ്ങൾക്ക് ആക്കം കൂട്ടുന്നതായി നാട്ടുകാർ പറയുന്നു.
  • ഈ അപകടങ്ങളിൽ വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേരുടെ ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്.

അധികൃതരുടെ അനാസ്ഥ

പാലത്തിന്റെ ഇരുകൈവരികളിലും സ്ഥാപിച്ചിട്ടുള്ള ഇരുമ്പ് നെറ്റുകളിലേക്ക് വാഹനങ്ങൾ ഇടിച്ചുകയറി അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. ഇത് പല ഭാഗത്തും നെറ്റുകൾക്ക് തകർച്ച വരുത്തിയിട്ടുണ്ട്. എന്നിട്ടും അധികൃതർ മുന്നറിയിപ്പ് ബോർഡുകളോ സിഗ്നലുകളോ സ്ഥാപിക്കാൻ തയ്യാറായിട്ടില്ല. കൂടാതെ, പാലത്തിന്റെ വശങ്ങളിലും കാടുകൾ വളർന്നുനിൽക്കുന്നത് ഡ്രൈവർമാരുടെ കാഴ്ച മറച്ച് അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്നു.

പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങൾ

കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ ആനയടി പാലത്തിലെ ഈ കൊടുംവളവിൽ മാത്രം നൂറോളം അപകടങ്ങളാണ് ഉണ്ടായത്. പഴയ പാലത്തിലുണ്ടായിരുന്ന വളവുകൾ നീക്കി പുതിയ പാലം നിർമ്മിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും അത് ഇതുവരെ നടപ്പായിട്ടില്ല. റോഡിന്റെ താഴ്ചയും വളവും കാരണം എതിരെ വരുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്ക് പരസ്പരം കാണാൻ സാധിക്കാത്തതും പാലത്തിലേക്ക് കയറുമ്പോൾ മാത്രമാണ് വാഹനങ്ങൾ കാണുന്നതെന്നതും അപകട സാദ്ധ്യത ഗണ്യമായി വർദ്ധിപ്പിക്കുന്നു.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.