SignIn
Kerala Kaumudi Online
Saturday, 02 August 2025 5.09 PM IST

പ്രവാസികളുടെ ചെലവ് വർദ്ധിക്കും; നാട്ടിലേക്ക് പണം അയക്കുന്നതിന് മുമ്പ് ബാങ്കിനെ സമീപിക്കുക, സെപ്തംബർ 22 മുതൽ മാറ്റം

Increase Font Size Decrease Font Size Print Page
uae-banks

ദുബായ്: യുഎഇയിലെ പ്രവാസികൾക്കടക്കമുള്ളവർക്ക് തിരിച്ചടിയായി പ്രാദേശിക ബാങ്കുകളുടെ തീരുമാനം. ചില ബാങ്കുകളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് നടത്തുന്ന രാജ്യാന്തര ഇടപാടുകളുടെ ഫീസ് വർദ്ധിപ്പിച്ചു. പുതിയ തീരുമാനം സെപ്തംബർ 22 മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ബാങ്ക് അധികൃതർ ഉപഭോക്താക്കൾക്ക് സന്ദേശം അയച്ചു.

നിലവിൽ കാർഡ് ഉപയോഗിച്ച് രാജ്യാന്തര ഇടപാടുകൾ നടത്തുമ്പോൾ സർചാർജായി ഈടാക്കുന്നത് 2.09 ശതമാനമാണ്. പുതിയ തീരുമാനം പ്രാബല്യത്തിൽ വരുമ്പോൾ ഈ നിരക്ക് 3.14 ശതമാനമായി ഉയരും. രാജ്യത്തെ എല്ലാ ബാങ്കുകളും വിവിധ സേവനങ്ങൾക്ക് ഈടാക്കുന്ന ഫീസുകൾ പുനർനിർണയിക്കുകയാണെന്ന് ബാങ്കിംഗ് വൃത്തങ്ങൾ അറിയിച്ചു. ബാങ്കുകളുടെ ഈ തീരുമാനം ഏറ്റവും കൂടുതൽ ബാധിച്ചത് യുഎഇയിലെ പ്രവാസികളെയാണ്. അവരെ സംബന്ധിച്ചിടത്തോളം, അന്താരാഷ്ട്ര ഇടപാടുകൾ കൂടുതൽ ചെലവേറിയതായിത്തീരും.

ഈ ഫീസ് വർദ്ധനവ് കടലാസിൽ ഒരു ചെറിയ സംഖ്യയായി തോന്നാമെങ്കിലും കാലക്രമേണ, പതിവായി ഉപയോഗിക്കുന്നവർക്ക് വലിയ ചെലവായി മാറും. നിങ്ങളുടെ കാർഡിന് ഡോളറിൽ ചാർജ് ഈടാക്കുന്ന ഒരു പ്ലാറ്റ്‌ഫോം ഉപയോഗിച്ച് നിങ്ങൾ ഒരു ബന്ധുവിന് 3,000 ദിർഹം അയയ്ക്കുകയാണെങ്കിൽ, കാർഡ് ഫീസായി മാത്രം 94.20 ദിർഹം നൽകേണ്ടിവന്നേക്കാം. കൂടാതെ വിദേശയാത്രകൾക്കും ഓൺലൈൻ വിദേശ പർച്ചേസുകൾക്കുമുള്ള ചെലവ് വർദ്ധിപ്പിക്കും. പുതിയ ഇടപാടുകൾ നടത്തുന്നതിന് മുമ്പ് ഉപഭോക്താക്കൾക്ക് അവരുടെ ബാങ്കുകളുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ മനസിലാക്കുക.

TAGS: UAE, INDIA, GULF, PRAVASI, DUBAI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.