SignIn
Kerala Kaumudi Online
Saturday, 30 August 2025 11.03 PM IST

'ഫ്യൂഡൽ വ്യവസ്ഥിതിയെ പുനഃസ്ഥാപിക്കാൻ ശ്രമം'

Increase Font Size Decrease Font Size Print Page
r

ചേലക്കര: സിനിമ കോൺക്ലേവ് വേദിയിലെ അടൂർ ഗോപാലകൃഷ്ണന്റെ പരാമർശത്തിൽ പ്രതികരിച്ച് കെ. രാധാകൃഷ്ണൻ എം.പി. അടൂരിനെ പോലെയുള്ളവർ ഇങ്ങനെ പറയുമോയെന്നത് സംശയം തോന്നിയെന്നും പിന്നീട് പറഞ്ഞെന്ന് വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു. ചലച്ചിത്രരംഗം മെച്ചപ്പെടുത്തേണ്ട ചർച്ചകൾ ഉയരണം. അടൂരിനെ പോലൊരാൾ ഈവിധം പറയാൻ പാടില്ല. സ്ത്രീകൾ, ദളിത് എന്നിവരെ പ്രോത്സാഹിപ്പിക്കേണ്ടയാൾ ഫ്യൂഡൽ വ്യവസ്ഥകളെ പുനഃസ്ഥാപിക്കാനുള്ള പരിശ്രമം നടത്തുകയാണ്. റോസിയെയും, വിഗതകുമാരൻ സിനിമാ പശ്ചാത്തലവും എം.പി ഓർപ്പെടുത്തി. പാർശ്വവൽകരിക്കപ്പെട്ടവർക്കായി അടൂർ ചെയ്ത സിനിമകൾ സംശയിക്കേണ്ടി വരുന്നുവെന്നും അദ്ദേഹം തിരുത്തുമെന്നാണ് പ്രതീക്ഷ. അടൂർ പറഞ്ഞത് കേസെടുക്കാവുന്ന കുറ്റമാണ്. അടൂരിന്റെ വാക്കുകൾക്കല്ല, പുഷ്പവതിയുടെ വിമർശനങ്ങൾക്ക് കൈയടിക്കേണ്ടതെന്നും കെ. രാധാകൃഷ്ണൻ എംപി പറഞ്ഞു.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.