കോട്ടയം: ഓണക്കാലം ലക്ഷ്യമിട്ട് അന്യസംസ്ഥാനങ്ങളിൽ നിന്ന് വൻ തോതിൽ കഞ്ചാവ് എത്തുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഭായിമാരെ നിരീക്ഷണ വലയത്തിലാക്കാൻ എക്സൈസും പൊലീസും. കഞ്ചാവ് കേസിൽ പിടിയിലായവരേയും അവരുടെ സുഹൃത്തുക്കളെയുമാണ് നോട്ടമിട്ടിട്ടുള്ളത്.
നാട്ടിലേയ്ക്ക് മടങ്ങുന്ന അന്യസംസ്ഥാനക്കാരിൽ ഒരുവിഭാഗം തിരികെ വരുമ്പോൾ കിലോ കണക്കിന് കഞ്ചാവ് കൊണ്ടു വരുന്നതായി വിവരം ലഭിച്ചതോടെയാണ് ഇവരെ പ്രത്യേകം നിരീക്ഷിക്കാൻ തീരുമാനിച്ചത്. തുച്ഛമായ തുകയ്ക്ക് വാങ്ങി ഇവിടെയെത്തിച്ച് ഇരുപതിരട്ടി വിലയ്ക്ക് കഞ്ചാവ് വിൽക്കും. ജില്ലയിലെ ലഹരിക്കടത്ത് സംഘങ്ങളും വ്യാപകമായി അന്യസംസ്ഥാനക്കാരെ ഉപയോഗിച്ചുതുടങ്ങി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധനകൾ നടത്തി കിലോകണക്കിന് കഞ്ചാവ് പിടികൂടിയിട്ടുണ്ടെങ്കിലും എല്ലാ ഉദ്യോഗസ്ഥർക്കും ഹിന്ദി ഉൾപ്പെടെയുള്ള ഭാഷകൾ വശമില്ലാത്തതിനാൽ അന്വേഷണം അധികം നീളാറില്ല. തൊണ്ടി പിടികൂടി മറ്റ് നടപടികളിലേയ്ക്ക് പോവുകയാണ് പതിവ്. നിരീക്ഷിക്കാനും വിവരങ്ങൾ അറിയാനും ഭാഷാപരിമിതിയുണ്ട്.
കഞ്ചാവ് കടത്തിന് അന്യസംസ്ഥാനക്കാർ
ഒഡീഷ, ജാർഖണ്ഡ്, അസാം,ചത്തിസ്ഗഡ്, ആന്ധ്ര, യു.പി, ബീഹാർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് അറസ്റ്റിലാകുന്നവരിലേറെയും. ഇവിടങ്ങളിൽ റോഡരികിൽ പോലും കഞ്ചാവ് പൂത്തുനിൽക്കുന്നുണ്ട്. കഞ്ചാവ് തോട്ടങ്ങളും അനവധി. കിലോയ്ക്ക് രണ്ടായിരം രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് ഇവിടെയെത്തുമ്പോൾ 40,000 രൂപയ്ക്ക് വാങ്ങാനുളുണ്ട്. അത് പായ്ക്കറ്റുകളാക്കി വിൽക്കുമ്പോൾ ഒരു ലക്ഷത്തിന് മുകളിൽ കൈയിലെത്തും. രണ്ട് കൂട്ടർക്കും ലാഭം. ഈ സാഹചര്യത്തിലാണ് അന്യസംസ്ഥാനക്കാരെ കൂടുതലായി ഉപയോഗിച്ചു തുടങ്ങിയത്.
അറസ്റ്റിലായ അന്യസംസ്ഥാനക്കാർ: 16
ഭായിമാരിൽ നിന്ന് പിടികൂടിയത്:
23 കിലോ കഞ്ചാവ്
30 ഗ്രാം എം.ഡി.എം
അന്യസംസ്ഥാനക്കാരെങ്കിൽ റിസ്ക് കുറവ്
എല്ലാ അന്യസംസ്ഥാനക്കാരേയും പരിശോധന പ്രായോഗികമല്ല
ലേബർ ക്യാമ്പുകളിലും പരിശോധനയില്ല
അറസ്റ്റിലായാലും അന്വേഷണം അധികം നീളില്ല
ചിലരുടേത് ശരിയായ അഡ്രസ് പോലുമാവില്ല
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |