SignIn
Kerala Kaumudi Online
Tuesday, 26 August 2025 3.40 AM IST

സഹകരണമേഖലയിൽ 1800 ഓണച്ചന്തകൾ തുറക്കും

Increase Font Size Decrease Font Size Print Page
s

തിരുവനന്തപുരം:ഓണത്തിന് പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി സംസ്ഥാനത്ത് ഇന്നുമുതൽ 1,800 സഹകരണ,കൺസ്യൂമർഫെഡ് ഓണച്ചന്തകൾ തുറക്കും. സെപ്തംബർ നാലുവരെയാണ് പ്രവർത്തിക്കുക. സഹകരണ മേഖലയിൽ 1,585 ഓണച്ചന്തകളും, കൺസ്യൂമർഫെഡിന്റെ 165 ത്രിവേണി സ്‌റ്റോറുകളും ഓണച്ചന്തകളായി പ്രവർത്തിക്കും.

ജില്ലാ,സംസ്ഥാനതലത്തിൽ 50 ചന്തകളും തുറക്കും.13 ഇനം സാധനങ്ങൾ സബ്സിഡി നിരക്കിൽ ലഭിക്കുകയും മറ്റ് സാധനങ്ങൾക്ക് വിലക്കുറവുണ്ടാവുകയും ചെയ്യും. റേഷൻകാർഡിന്റെ അടിസ്ഥാനത്തിലാണ് വിതരണം. എട്ടുകിലോ അരി (ജയ, കുറുവ), കുത്തരി എന്നിവ കിലോ 33 രൂപ നിരക്കിലും രണ്ടുകിലോ പച്ചരി 29 രൂപയ്ക്കും ലഭിക്കും. കൂടാതെ മറ്റ് കമ്പനി ഉൽപ്പന്നങ്ങൾക്കും വിലക്കുറയും. വെളിച്ചെണ്ണ ലിറ്ററിന് 349 രൂപ, പഞ്ചസാര കിലോ 34.65 രൂപ, ചെറുപയർ– 90,വൻകടല –65, ഉഴുന്ന്– 90,വൻപയർ–70,തുവരപ്പരിപ്പ്– 93,മുളക്–115.50, മല്ലി (500 ഗ്രാം)–40.95 രൂപ നിരക്കിലാണ് സബ്സിഡി ലഭിക്കുക.

ഗുണനിലവാര പരിശോധനയ്ക്ക് എല്ലാ ജില്ലയിലും ക്വാളിറ്റി ഇൻസ്‌പെക്ടർമാരെ നിയമിച്ചു. തിരുവനന്തപുരം– 160, കൊല്ലം–167, പത്തനംതിട്ട–107,ആലപ്പുഴ–118,കോട്ടയം–114,ഇടുക്കി–84,എറണാകുളം–173,തൃശൂർ–168, പാലക്കാട്–100,മലപ്പുറം–126,കോഴിക്കോട്–170, വയനാട്––22,കണ്ണൂർ –145,കാസർകോട്–85എന്നിങ്ങനെയാണ് സഹകരണ–കൺസ്യൂമർഫെഡ് ഓണച്ചന്തകൾ.

TAGS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.