SignIn
Kerala Kaumudi Online
Sunday, 05 October 2025 4.39 AM IST

കരപിടിക്കാതെ കായലോരം ടൂറിസം

Increase Font Size Decrease Font Size Print Page

ആറ്റിങ്ങൽ: കഠിനംകുളം മുതൽ വക്കം അകത്തുമുറി വരെയെത്തുന്ന ഉൾനാടൻ ജലഗതാഗത പദ്ധതി ആസൂത്രണത്തിലെ പിഴവ് കാരണം പെരുവഴിയിൽ.യാത്രാപ്രശ്‌നങ്ങൾ മുൻകൂട്ടിക്കാണാതിരുന്നതും പദ്ധതി നടത്തിപ്പിനെ ബാധിച്ചു. ചിറയിൻകീഴ്,വർക്കല താലൂക്കുകളുടെ വിനോദസഞ്ചാര രംഗത്ത് ഏറെ പ്രതീക്ഷകളുയർത്തിയ ജലഗതാഗത പദ്ധതിയായിരുന്നു ഇത്. വിദേശസഞ്ചാരികളെക്കാൾ ആഭ്യന്തരസഞ്ചാരികളെ ലക്ഷ്യമിട്ടുകൊണ്ട് പദ്ധതി നടപ്പിലാക്കാൻ തുടങ്ങി. മറ്റിടങ്ങളിലൊന്നും കാര്യമായ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നിട്ടില്ല. പദ്ധതി നടപ്പായാൽ പ്രാദേശികമായി വളരെ വികസനസാദ്ധ്യതകളുണ്ട്.

 ഗുണം ഏറെയും

കഠിനംകുളം, മുതലപ്പൊഴി, പുളിമൂട്ടിൽക്കടവ്, അഞ്ചുതെങ്ങ് കോട്ട, കൊല്ലമ്പുഴ കടവ്, കോയിക്കൽ കൊട്ടാരം,പൊന്നുംതുരുത്ത്, അകത്തുമുറി പാലം എന്നിവിടങ്ങളിൽ പ്രാദേശിക വികസനവും നിരവധി തൊഴിൽ സാദ്ധ്യതകളും പദ്ധതിയിലൂടെ ലഭിക്കുമായിരുന്നു

പാളിച്ചകൾ...

കൊല്ലമ്പുഴ പാലത്തിന് സമീപത്തെ കടവിൽ താത്കാലിക ബോട്ട്ജെട്ടി നിർമ്മിച്ചിരുന്നു. എന്നാൽ ഈ ഭാഗത്തെ ആറ്റിൽ വീണയാളെ തെരയുന്നതിനിടെ ഈ ബോട്ടുജെട്ടിയിൽ കൂടുതലാളുകൾ കയറി. ഇതോടെ ബോട്ട്ജെട്ടി വെള്ളത്തിലേക്ക് മറിഞ്ഞു.

 സഞ്ചാരം ഇങ്ങനെ........ കഠിനംകുളത്തുനിന്ന് ആരംഭിക്കുന്ന ബോട്ട് യാത്ര മുതലപ്പൊഴിയുടെ സൗന്ദര്യം നുകർന്ന് വാമനപുരം നദിയിലേക്ക്. അവിടെനിന്ന് പുളിമൂട്ടിൽക്കടവ് വഴി ആറ്റിങ്ങൽ കലാപം നടന്ന കൊല്ലമ്പുഴ കടവിലേക്കും അഞ്ചുതെങ്ങ് കായലിലൂടെ അഞ്ചുതെങ്ങ് കോട്ടയും അകത്തുമുറി പൊന്നുംതുരുത്തെന്ന വിസ്മയ ദ്വീപും ചുറ്റി അകത്തുമുറിയിലെത്തും. അവിടെനിന്ന് ഇതേറൂട്ടിൽ തിരിച്ചും.

പാർക്കും നവീകരിച്ചു

 കൊല്ലമ്പുഴയിൽ ഇതിനോടനുബന്ധിച്ച് കുട്ടികൾക്കായി വിനോദസഞ്ചാരവകുപ്പ് നിർമ്മിച്ച പാർക്ക് നവീകരിച്ച് നഗരസഭയ്ക്ക് നൽകി.

ആറ്റിങ്ങൽ കൊട്ടാരവും ക്ഷേത്രങ്ങളും കൊല്ലമ്പുഴ കടവും ഉൾപ്പെടുത്തി പഠനഗവേഷണ പരിപാടികൾ നടത്താൻ അനുയോജ്യമായ ഇടമായാണ് ഇത് വിഭാവനം ചെയ്തിട്ടുള്ളത്.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.