കൊച്ചി: ഫാർമസ്യൂട്ടിക്കൽ കമ്പനി ഉടമയെ ഓൺലൈൻ നിക്ഷേപ തട്ടിപ്പിൽ കുടുക്കി 25 കോടിരൂപ തട്ടിയ കേസിൽ തിരുവനന്തപുരം വട്ടിയൂർക്കാവ് കാഞ്ഞിരംപാറ സ്വദേശിയായ യുവതിയെ കൊച്ചി സൈബർ പൊലീസ് കസ്റ്റഡിയിലെടുത്തു. പാലാരിവട്ടത്തെ പൊതുമേഖലാ ബാങ്കിൽ യുവതിയുടെ പേരിൽ തുറന്ന അക്കൗണ്ട് നമ്പർ ഉപയോഗിച്ച് തട്ടിപ്പുസംഘം 4 ലക്ഷം രൂപ പിൻവലിച്ചതായി കണ്ടെത്തിയിരുന്നു. കടവന്ത്ര കുമാരനാശാൻ നഗറിൽ താമസിക്കുന്ന ഫാർമസ്യൂട്ടിക്കൽ കമ്പനി ഉടമ ഓൺതട്ടിപ്പ് സംഘം നൽകിയ 26 അക്കൗണ്ടുകളിലൂടെയാണ് 24.76 കോടി രൂപ കൈമാറിയത്. യുവതിയുടെ അക്കൗണ്ട് മരവിപ്പിച്ചതായി സൈബർപൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |