കൊച്ചി: ഫാർമസ്യൂട്ടിക്കൽ കമ്പനി ഉടമയെ ഓൺലൈൻ നിക്ഷേപ തട്ടിപ്പിൽ കുടുക്കി 25 കോടിരൂപ തട്ടിയ കേസിൽ തിരുവനന്തപുരം വട്ടിയൂർക്കാവ് കാഞ്ഞിരംപാറ സ്വദേശിയായ യുവതിയെ കൊച്ചി സൈബർ പൊലീസ് കസ്റ്റഡിയിലെടുത്തു. പാലാരിവട്ടത്തെ പൊതുമേഖലാ ബാങ്കിൽ യുവതിയുടെ പേരിൽ തുറന്ന അക്കൗണ്ട് നമ്പർ ഉപയോഗിച്ച് തട്ടിപ്പുസംഘം 4 ലക്ഷം രൂപ പിൻവലിച്ചതായി കണ്ടെത്തിയിരുന്നു. കടവന്ത്ര കുമാരനാശാൻ നഗറിൽ താമസിക്കുന്ന ഫാർമസ്യൂട്ടിക്കൽ കമ്പനി ഉടമ ഓൺതട്ടിപ്പ് സംഘം നൽകിയ 26 അക്കൗണ്ടുകളിലൂടെയാണ് 24.76 കോടി രൂപ കൈമാറിയത്. മൊത്തം 90 തവണയാണ് ഈ അക്കൗണ്ടുകളിൽ പണമയച്ചു കൊടുത്തത്. യുവതിയുടെ അക്കൗണ്ട് മരവിപ്പിച്ചതായി സൈബർപൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |