വാഷിംഗ്ടൺ: യു.എസ് ദിനപത്രമായ ദ ന്യൂയോർക്ക് ടൈംസിനെതിരെ മാനനഷ്ട കേസ് ഫയൽ ചെയ്ത് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പതിറ്റാണ്ടുകളായി തന്നെക്കുറിച്ച് നുണ പ്രചാരണം നടത്തിയെന്ന് ആരോപിച്ചാണ് 15 ബില്യൺ ഡോളറിന്റെ മാനനഷ്ടക്കേസ് ഫയൽചെയ്തത്.റാഡിക്കൽ ലെഫ്റ്റ് ഡെമോക്രാറ്റ് പാർട്ടിയുടെ വെർച്വൽ മുഖപത്രം എന്നാണ് ദി ന്യൂയോർക്ക് ടൈംസിനെ അദ്ദേഹം വിശേഷിപ്പിച്ചത്. എക്സ് പോസ്റ്റലൂടെയാണ് ട്രംപ് ഇക്കാര്യംഅറിയിച്ചത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എതിരാളിയായിരുന്ന കമല ഹാരിസിനെ പത്രം അംഗീകരിച്ചു. ഇത് ദിനപത്രത്തിന്റെ ഒന്നാം പേജിൽ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു.എന്നാൽ തന്നെക്കുറിച്ചും തന്റെ കുടുംബത്തെക്കുറിച്ചും ബിസിനസിനെക്കുറിച്ചും, അമേരിക്ക ഫസ്റ്റ് - മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ പ്രസ്ഥാനങ്ങളെക്കുറിച്ചും വ്യാജങ്ങൾ പ്രചരിപ്പിക്കുന്നതായും അദ്ദേഹം ആരോപിച്ചു.ന്യൂയോർക്ക് ടൈംസിന് വളരെക്കാലമായി എന്നെ സ്വതന്ത്രമായി കള്ളം പറയാനും അപകീർത്തിപ്പെടുത്താനും സാധിച്ചു. ഇത് ഇനി നടക്കില്ല. ഫ്ലോറിഡയിലാണ് കേസ് ഫയൽ ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എ.ബി.സി ന്യൂസ്, സി.ബി.എസ് എന്നിവയുൾപ്പെടെയുള്ള അമേരിക്കൻ മാദ്ധ്യമങ്ങൾക്കെതിരെയും സമാനമായ നിരവധി കേസുകൾ ട്രംപ് ഫയൽ ചെയ്തിട്ടുണ്ട്.ഇവ പിന്നീട് ട്രംപുമായി കോടതിക്ക് പുറത്ത് ഒത്തുതീർപ്പിലെത്തുകയായിരുന്നു. സ്ഥാപിക്കാനിരിക്കുന്ന ട്രംപ് ലൈബ്രറിക്ക് 15 മില്യൺ ഡോളർ സംഭാവന നൽകുന്നതിന് പകരമായാണ് എ.ബി.സിയുമായുള്ള കേസ് ട്രംപ് ഒത്തുതീർപ്പാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |