കൊല്ലം: കേന്ദ്രസർക്കാർ ജി.എസ്.ടി 40 ശതമാനമായി വർദ്ധിപ്പിച്ചപ്പോൾ വർദ്ധനവിന്റെ മറവിൽ അമിത ലാഭം ഉണ്ടാക്കുന്ന സംസ്ഥാന സർക്കാരിന്റെ തൊഴിലാളി വഞ്ചന അനുവദിക്കാവുന്നതല്ലെന്ന് ഓൾ കേരള ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് കോൺഗ്രസ് ഐ.എൻ.ടി.യു.സി ജില്ലാ കമ്മിറ്റി ആരോപിച്ചു. അധികമായി കണ്ടെത്തേണ്ട 3 രൂപ 35 പൈസയിൽ വെറും 40 പൈസ മാത്രമാണ് സർക്കാരിന്റെ ലാഭത്തിൽ നിന്ന് കുറവ് വരുത്തിയത്. ബാക്കി വരുന്ന 2 രൂപ 95 പൈസയും കമ്മിഷനിലും ഏജൻസി ബോണസിലും സമ്മാനങ്ങളിലും കുറവ് വരുത്തിയാണ് സർക്കാർ സ്കീം തയ്യാറാക്കിയിരിക്കുന്നതെന്നും യോഗം കുറ്റപ്പെടുത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് വടക്കേവിള ശശി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഒ.ബി.രാജേഷ് അദ്ധ്യക്ഷനായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |