പത്തനംതിട്ട : ജില്ലയിലെ ആരോഗ്യ മേഖലയുടെ വികസനത്തിനായി 37 കോടി രൂപ കൂടി അനുവദിച്ചതായി മന്ത്രി വീണാ ജോർജ്. 2023-24 വർഷത്തെ പതിനഞ്ചാം ധനകാര്യ കമ്മിഷൻ ഗ്രാൻഡ് മുഖേന 20 ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ, 7 കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 4 സാമൂഹിക ആരോഗ്യ കേന്ദ്രങ്ങൾ എന്നിവയ്ക്കാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി തുക അനുവദിച്ചിരിക്കുന്നത്. ജനകീയ ആരോഗ്യ കേന്ദ്രങ്ങൾക്ക് 55 ലക്ഷം രൂപ വീതവും കുടുംബാരോഗ്യ കേന്ദ്രങ്ങൾക്ക് 1.43 കോടി രൂപ വീതവും സാമൂഹിക ആരോഗ്യ കേന്ദ്രങ്ങൾക്ക് 4 കോടി രൂപ വീതവുമാണ് അനുവദിച്ചിരിക്കുന്നത്. ഈ ആരോഗ്യ കേന്ദ്രങ്ങളിൽ കൂടുതൽ വികസനം സാദ്ധ്യമാക്കാൻ ഇത് സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു.
കുടുംബാരോഗ്യ കേന്ദ്രങ്ങളായ മെഴുവേലി, പ്രമാടം, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളായ കുറ്റപ്പുഴ, പുറമറ്റം, മല്ലപ്പുഴശ്ശേരി, പന്തളം തെക്കേക്കര, തോട്ടപ്പുഴശ്ശേരി എന്നിവയ്ക്ക് 1 കോടി 43 ലക്ഷം രൂപ വീതമാണ് അനുവദിച്ചത്. സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളായ തുമ്പമൺ, കുന്നന്താനം, ചാത്തങ്കേരി വെച്ചൂച്ചിറ എന്നിവയ്ക്ക് 4 കോടി വീതമാണ് അനുവദിച്ചത്.
ജനകീയ ആരോഗ്യ കേന്ദ്രങ്ങളായ ഇളമ്പള്ളി, മണ്ണടി, കുറുമ്പക്കര, കോട്ടങ്ങൽ മെയിൻ സെന്റർ, കവിയൂർ മെയിൻ സെന്റർ, ഒറ്റത്തേക്ക്, വെച്ചൂച്ചിറ മെയിൻ സെന്റർ1, കുന്നം, കോളഭാഗം, പറയനാലി, കുളനട മെയിൻ സെന്റർ, വലിയകുളം, ഏനാത്ത്, കോമളം, ളാക, റാന്നി പഴവങ്ങാടി മെയിൻ സെന്റർ, കോഴിമല, വാളക്കുഴി, കോട്ടയംകര, ഇളകൊള്ളൂർ എന്നിവയ്ക്ക് 55 ലക്ഷം രൂപ വീതം അനുവദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |