SignIn
Kerala Kaumudi Online
Saturday, 04 October 2025 9.43 PM IST

അത്തിക്കയം - കക്കടുമൺ - മന്ദമരുതി റോഡ്: നിർമ്മാണം അതിവേഗം

Increase Font Size Decrease Font Size Print Page
road-

റാന്നി: അത്തിക്കയം - കക്കടുമൺ - മന്ദമരുതി റോഡിന്റെ മന്ദമരുതി മുതൽ സ്റ്റോർപ്പടി വരെയുള്ള ഭാഗത്തെ നിർമ്മാണം പുരോഗമിക്കുന്നു.

സംസ്ഥാന സർക്കാർ ശബരിമല റോഡ് പാക്കേജിൽ ഉൾപ്പെടുത്തി 12 കോടി രൂപ ചെലവിലാണ് റോഡ് ബിഎംബിസി നിലവാരത്തിൽ പുനരുദ്ധരിക്കുന്നത്.

ഈ റോഡിന് സമീപം പ്രവർത്തിക്കുന്ന പാറമടയിൽ നിന്നുള്ള ഭാരവാഹനങ്ങൾ ഉൾപ്പെടെ കയറി റോഡ് കാൽനട പോലും ദുസഹമാകും വിധം തകർന്നിരുന്നു. ഈ വിവരം ചൂണ്ടിക്കാട്ടി പൊതുമരാമത്ത് മന്ത്രിക്കും ചീഫ് എൻജിനീയർക്കും പ്രമോദ് നാരായൺ എം.എൽ.എ കത്ത്നൽകിയതിന്റെ അടിസ്ഥാനത്തിൽ പൊതുമരാമത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചിരുന്നു.

റോഡിന്റെ പേമരുതി മുതൽ കക്കുടുമൺ വരെയുള്ള 1.2 കിലോമീറ്റർ ഭാഗത്തെ ബി എം ടാറിംഗ് പൂർത്തിയായി. രണ്ടാം റീച്ചായ കക്കുടുമൺ മുതൽ സ്റ്റോറുംപടി വരെയുള്ള 3.25 കിലോമീറ്റർ ഭാഗത്തെ ടാറിംഗും കഴിഞ്ഞു. അത്തിക്കയം മുതൽ പേമരുതിവരെയുള്ള ആദ്യ റീച്ചിന്റെ 1.5 കിലോമീറ്റർ റോഡിന്റെ ടാറിംഗ് ഇതോടോപ്പം ആരംഭിക്കും. മന്ദമരുതി മുതലുള്ള ഭാഗത്തെ ടാറിംഗ് കൂടി പൂർത്തിയായ ശേഷം റോഡിൽ ബി സി ടാറിംഗും റോഡ് സുരക്ഷാ പ്രവൃത്തികളും ആരംഭിക്കും

പണി തുടങ്ങാൻ വൈകി

ഒരു വർഷം മുമ്പ് റോഡിന്റെ പണികൾ ആരംഭിച്ചിരുന്നു . എങ്കിലും മന്ദമരുതി മുതലുള്ള ഭാഗത്ത് വാട്ടർ അതോറിറ്റിയുടെ പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്നത് മൂലം പണി വൈകിയിരുന്നു . പൈപ്പുകളുടെ പണി തീർത്ത ശേഷം റോഡ് പണി തുടങ്ങിയെങ്കിലും കാലാവസ്ഥ തടസമായി. കരാറുകാരനും അനാസ്ഥകാട്ടി. ഇതോടെ പണി നീണ്ടുപോയി.

ചെലവ് 12 കോടി

ബി.എം.ബി.സി നിലവാരത്തിൽ പുനരുദ്ധരിക്കും

മന്ദമരുതി മുതലുള്ള ഭാഗത്തെ ടാറിംഗ് കൂടി പൂർത്തിയായ ശേഷം റോഡിൽ ബി സി ടാറിംഗ് തുടങ്ങും

TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.